രാജ്കോട്ട്: ശ്രീലങ്കയ്ക്കെതിരായ അവസാന ട്വന്റി 20യിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പതിനാലാം ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 150 കടന്നു. സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ച്വറിയും രാഹുൽ ത്രിപാഠിയുടെയും ശുഭ്മാൻ ഗില്ലിന്റെയും മികച്ച ബാറ്റിംഗുമാണ് ഇന്ത്യക്ക് മത്സരത്തിൽ മേൽക്കൈ നൽകിയിരിക്കുന്നത്.
ഇഷാൻ കിഷൻ ഒരു റൺസുമായി മടങ്ങിയെങ്കിലും, സഞ്ജുവിന് പകരം ടീമിലെത്തി ആദ്യ മത്സരം കളിക്കുന്ന രാഹുൽ ത്രിപാഠി ഐപിഎൽ ശൈലിയിൽ ബാറ്റ് വീശിയതോടെ ഇന്ത്യ കുതിപ്പ് ആരംഭിച്ചു. ത്രിപാഠി 16 പന്തിൽ 35 റൺസുമായി മടങ്ങി.
സൂര്യകുമാർ യാദവിന്റെ തേരോട്ടത്തിനാണ് പിന്നീട് രാജ്കോട്ട് സാക്ഷ്യം വഹിച്ചത്. 35 പന്തിൽ 46 റൺസെടുത്ത ശുഭ്മാൻ ഗിൽ സൂര്യകുമാറിന് മികച്ച പിന്തുണ നൽകി. നിലവിൽ 45 പന്തിൽ 6 ബൗണ്ടറികളുടെയും 8 സിക്സറുകളുടെയും അകമ്പടിയോടെ സൂര്യകുമാർ 100 റൺസ് നേടിയിട്ടുണ്ട്. 4 റൺസുമായി നായകൻ ഹർദ്ദിക് പാണ്ഡ്യ മടങ്ങി. 7 റൺസുമായി അക്ഷർ പട്ടേലാണ് സൂര്യകുമാറിനൊപ്പം ക്രീസിൽ. ഇന്ത്യ ഇപ്പോൾ 18.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് ഇന്ത്യയുടെ സ്കോർ.
പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ശ്രീലങ്കയുമാണ് ജയിച്ചത്. ഇന്ന് വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാകും.
Discussion about this post