ന്യൂഡൽഹി : പാകിസ്താൻ എംബസി ഉദ്യോഗസ്ഥൻ തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി രംഗത്ത്. പാകിസ്താനിലേക്ക് പോകാൻ വിസ അനുവദിച്ച് തരണമെങ്കിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്നാണ് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിടാനും ഇയാൾ നിർബന്ധിച്ചുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
രണ്ട് തവണ അയാൾ തന്റെ കൈയ്യിൽ കയറി പിടിച്ചു. വിവാഹിതയാണോ എന്ന് ചോദിച്ചു. തനിക്ക് ബോറടിച്ചാൽ നാല് തവണ വേണമെങ്കിലും വിവാഹം കഴിക്കാനാകും എന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി യുവതി പരാതിപ്പെട്ടു.
ലൈംഗിക താത്പര്യങ്ങൾ നിറവേറ്റാൻ താൻ എന്താണ് ചെയ്യുന്നത് എന്ന് അയാൾ തന്നോട് ചോദിച്ചു. തുടർന്ന് തന്റെ മതത്തെക്കുറിച്ചും ഉദ്യോഗസ്ഥൻ ആരാഞ്ഞുവെന്ന് യുവതി വെളിപ്പെടുത്തി.
ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കശ്മീരിനുമെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെയ്ക്കാനും എംബസി ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും.
Discussion about this post