കൊൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 216 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദർശകർ 39.4 ഓവറിൽ 215 റൺസിന് പുറത്തായി. മുഹമ്മദ് സിറാജും കുൽദീപ് യാദവും 3 വിക്കറ്റ് വീതം വീഴ്ത്തി. ഉമ്രാൻ മാലികിന് 2 വിക്കറ്റും അക്ഷർ പട്ടേലിന് ഒരു വിക്കറ്റും ലഭിച്ചു. അക്ഷർ 5 ഓവറിൽ 16 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.
മികച്ച തുടക്കം മുതലാക്കാനാകാതെയാണ് ശ്രീലങ്ക തകർന്നത്. 50 റൺസെടുത്ത ഓപ്പണർ ഫെർണാണ്ടോയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. കുശാൽ മെൻഡിസ് 34 റൺസും വെല്ലലഗെ 32 റൺസും നേടി.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ഇന്നും ജയം നേടാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
Discussion about this post