ചെന്നൈ: ജീവനക്കാരിയ്ക്ക് പ്രസവാനുകൂല്യം നിഷേധിച്ച തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ഹർജിയ്ക്ക് തിരിച്ചടി. പ്രസവാനുകൂല്യം പോലെയുള്ള, ക്ഷേമം ലക്ഷ്യമിട്ടുള്ള നിയമാനുകൂല്യങ്ങൾ സാങ്കേതികതയുടെ പേരിൽ നിഷേധിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പരിശീലനകാലയളവിൽ പ്രസവാവധിയ്ക്ക് അപേക്ഷിച്ച ജീവനക്കാരിയുടെ ശമ്പളം നിഷേധിച്ച ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നടപടിയാണ് കോടതി റദ്ദാക്കിയത്. സ്ത്രീകളെ മാതൃത്വത്തിനും ജോലിക്കുമിടയിൽ ആടിക്കളിക്കന്ന പെൻഡുലം പോലെയുളള സാഹചര്യത്തിലേക്ക് തള്ളിവിടാനാവില്ലെന്ന് ജസ്റ്റിസുമാർ ചൂണ്ടിക്കാട്ടി.
ഭാരതീയ പാരമ്പര്യത്തിൽ കുടുംബത്തിന് വേണ്ടി ത്യാഗം ചെയ്ത സ്ത്രീകളെ ദൈവത്തിന് തുല്യമയാണ് കാണുന്നത്. മാതൃത്വത്തിന്റെ പേരിലുള്ള ആനുകൂല്യം സ്ത്രീയുടെ അന്തസ്സുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
Discussion about this post