ആലപ്പുഴ: ഒബിസി മോർച്ച നേതാവ് രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. 15 പ്രതികൾ നൽകിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.
അതീവ സുരക്ഷയോടെയായിരുന്നു പ്രതികളെ കോടതിയിൽ എത്തിച്ചത്. പ്രതികൾക്ക് കർശന സുരക്ഷ ഏർപ്പെടുത്താനും കോടതി പരിസരത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്താനും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
അതേസമയം കേസിന്റെ വിചാരണ അടുത്ത മാസം മുതൽ ആരംഭിക്കുമെന്നാണ് സൂചന. പ്രതികൾക്ക് വേണ്ടി വാദിക്കാൻ അഭിഭാഷകർ തയ്യാറാകാത്ത സാഹചര്യത്തിലാണ് വിചാരണ വീണ്ടും മാറ്റിയത്. അഭിഭാഷകർ തങ്ങൾക്ക് വേണ്ടി ഹാജരാകാത്ത സാഹചര്യത്തിൽ കേസിന്റെ വിചാരണ കോട്ടയത്തേക്ക് മാറ്റാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിചാരണ ഒരു മാസം കൂടി നീട്ടിവയ്ക്കാൻ ഉത്തരവിട്ടത്.
Discussion about this post