പാലക്കാട്: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സിഎ റൗഫിന്റെ സ്ഥലം ജപ്തി ചെയ്തു. പട്ടാമ്പി ഓങ്ങല്ലൂരിലെ പത്ത് സെന്റ് സ്ഥലമാണ് ജപ്തി ചെയ്തത്. പാലക്കാട് ജില്ലയിൽ 16 ലധികം പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകളാണ് ജപ്തി ചെയ്തത്.
വിവിധ ജില്ലകളിൽ ജപ്തി നടപടികൾ തുടരുകയാണ്. പിഎഫ്‌ഐ ജനറൽ സെക്രട്ടറിയിരുന്ന അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുക്കളും കണ്ടു കെട്ടിയിരുന്നു. കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്.
ഇന്ന് സംസ്ഥാനത്തുടനീളം 107 പേരുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്.ഹൈക്കോടതിയിൽ തിങ്കളാഴ്ച റിപ്പോർട്ട് നൽകേണ്ട സാഹചര്യത്തിൽ നടപടി വേഗത്തിലാക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർ ടിവി അനുപമ ഐഎസ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു.
ഹർത്താൽ മൂലമുണ്ടായ നഷ്ടം നികത്താനുള്ള സ്വത്ത് കണ്ടുകെട്ടൽ നാളെ വൈകിട്ട് അഞ്ച് മണിയോടെ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പ് ഉറക്കം ഉണർന്ന് നടപടി ആരംഭിച്ചത്.
Discussion about this post