ന്യൂഡൽഹി: മുംബൈ സ്വദേശിനി ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസിൽ കുറ്റപത്രം തയ്യാറാക്കി ഡൽഹി പോലീസ്. പ്രതി അൽത്താഫിന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് മൂവായിരം പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം ഈ മാസം അവസാനം അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും.
അൽത്താഫിന് ജാമ്യം ലഭിക്കാനുള്ള എല്ലാ പഴുതുകളും അടച്ചാണ് അന്വേഷണ സംഘത്തിന്റെ കുറ്റപത്രം. 100 സാക്ഷികളെയും ഫോറൻസിക്, ഇലക്ട്രോണിക് തെളിവുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെഹ്‌റൗളി വനമേഖലയിൽ നിന്നും ലഭിച്ച എല്ലുകൾ കൊല്ലപ്പെട്ട ശ്രദ്ധയുടേത് ആണെന്ന് വ്യക്തമാക്കുന്ന ഡിഎൻഐ റിപ്പോർട്ടിലെ വിവരങ്ങളും ഇതിലുണ്ട്. ഈ റിപ്പോർട്ടും മറ്റ് തെളിവുകളും കുറ്റപത്രത്തോടൊപ്പം അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. ഇതിന് പുറമേ പ്രതിയ നാർക്കോ- പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാക്കിയതിന്റെ റിപ്പോർട്ടും സമർപ്പിക്കാനാണ് തീരുമാനം. അടുത്ത ദിവസങ്ങളിൽ ഇത് നിയമവിദഗ്ധർ പരിശോധിനയ്ക്കായി നൽകും. ഇതിന് ശേഷമാകും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.
കഴിഞ്ഞ വർഷം മെയിൽ ആയിരുന്നു ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം സംഭവം പുറത്തറിയാതിരിക്കാൻ മൃതദേഹം കഷ്ണങ്ങളാക്കി വെട്ടിനുറിക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. പിന്നീട് ഇത് ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ശ്രദ്ധയെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് മുംബൈ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ശ്രദ്ധയുടെ ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
Discussion about this post