മലപ്പുറം : ഓൺലൈൻ ചൂതാട്ടത്തിന് മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിച്ച എൻജിനീയറിംഗ് ബിരുദധാരി അറസ്റ്റിൽ. തേഞ്ഞിപ്പലം പള്ളിക്കൽ ബസാർ സ്വദേശിയായ ആലിശ്ശേരിപ്പുറായ് ഷഹൽ ആണ് പിടിയിലായത്. സ്വകാര്യ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായ ഷഹലിനെ തിരുവനന്തപുരത്ത് നിന്നാണ് പോലീസ് പിടികൂടിയത്.
ലോട്ടറി കേസുകളിൽ അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. ഒരു വർഷം മുൻപ് തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ തിരൂർ സ്വദേശി അഹമ്മദ് ഷാഫിക്ക് ഇയാൾ ആപ്ലിക്കേഷൻ നിർമ്മിച്ച് കൊടുത്തിരുന്നു. ഇതിന് പ്രതിഫലമായി ഒരു ലക്ഷം രൂപയും പിന്നീട് മാസം തോറും പതിനായിരങ്ങളും കൈപ്പറ്റിയിരുന്നു.
അഹമ്മദ് ഷാഫി പിടിയിലാതോടെയാണ് ഷഹലിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. തൃപ്രങ്ങോട് കുരിക്കൾപ്പടി നാലകത്ത് അബ്ദുൾ ഗഫൂറിനേയും പിടികൂടിയിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് നടപടികൾ തുടങ്ങിയതായും പോലീസ് അറിയിക്കുന്നു.
Discussion about this post