ഇംഫാൽ: മണിപ്പൂരിൽ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. ബിജെപിയുടെ മണിപ്പൂർ സംസ്ഥാന ഘടകത്തിന്റെ എക്‌സ്-സർവീസ്‌മെൻ സെൽ കൺവീനറായ ലൈഷ്‌റാം രമേഷ്വോർ സിങ്ങാണ് കൊല്ലപ്പെട്ടത്. നെഞ്ചിൽ വെടിയേറ്റാണ് അദ്ദേഹം മരിച്ചത്. ക്ഷേത്രി ലെയ്കൈ ഏരിയയിലെ അദ്ദേഹത്തിന്റെ വസതിയുടെ ഗേറ്റിന് സമീപമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
രജിസ്‌ട്രേഷൻ നമ്പരില്ലാത്ത കാറിൽ വന്ന രണ്ട് പേർ രാവിലെ 11 മണിയോടെ സിംഗിന് നേരെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ 50 കാരനായ ലൈഷ്‌റാം രമേഷ്വറിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. അയേക്പാം കേശോർജിത്ത്, വാഹനത്തിന്റെ ഡ്രൈവറായ നൗറെം റിക്കി പോയിന്റിംഗ് സിംഗ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന്
32 കാലിബർ ലൈസൻസുള്ള പിസ്റ്റൾ, രണ്ട് മാഗസിനുകൾ, ഒമ്പത് കാട്രിഡ്ജുകൾ എന്നിവ പിടിച്ചെടുത്തു. സംഭവസ്ഥലത്ത് നിന്ന് .32 കാലിബർ ബുള്ളറ്റിന്റെ ഒഴിഞ്ഞ കേസും പിടിച്ചെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് അറിയിച്ചു
Discussion about this post