\കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ജൈത്രയാത്ര തുടരുകയാണ് ഉണ്ണി മുകുന്ദന്റെ മാളികപ്പുറം. 3.5 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം ഇതിനോടകം തന്നെ നൂറ് കോടി ക്ലബിൽ സ്ഥാനം പിടിച്ചെന്ന് ഉണ്ണി വെളിപ്പെടുത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,കന്നട,ഹിന്ദി പ്രേക്ഷകരും മാളികപ്പുറത്തിന് മികച്ച സ്വീകരണം നൽകുമെന്ന് തന്നെയാണ് പ്രതീക്ഷ.
യഥാർത്ഥ ജീവിതത്തിൽ കണ്ടു മുട്ടിയ കഥാപാത്രങ്ങൾക്ക് തിരശ്ശീലയിൽ ജീവൻ നൽകിയതാണോ എന്ന് പലരും തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയോട് ചോദിച്ചിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അത്രയേറെ പ്രേക്ഷകരെ സ്വാധീനിക്കുന്നുണ്ട്.
ഇപ്പോഴിതാ യഥാർത്ഥ ജീവിതത്തിലെ ചന്ദ്രപ്പൻ പിള്ള സാറിനെ ആരാധകർക്ക് മുമ്പിൽ പരിചയപ്പെടുത്തിയിരിക്കുകയാണ് അഭിലാഷ്. സിനിമയിൽ രഞ്ജി പണിക്കർ ചെയ്ത കഥാപാത്രമാണ് ചന്ദ്രപ്പൻ പിള്ള. കല്യാണിയുടേയും പിയൂഷ് ഉണ്ണിയുടേയും അദ്ധ്യാപകനായിട്ടാണ് ആ കഥാപാത്രം എത്തിയത്. 18 വർഷത്തിന് ശേഷം യഥാർത്ഥ ജീവിതത്തിലെ ചന്ദ്രപ്പൻ പിള്ള സാറിനെ കോന്നിയിൽ വച്ച് കണ്ട സന്തോഷമാണ് അഭിലാഷ് പങ്കുവച്ചത്.
ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെ ചന്ദ്രൻപിളള സാറ് തല്ലുമ്പോൾ ശരണം വിളിച്ച പീയൂഷ് നിങ്ങയല്ലേ.. എന്ന സംശയവുമായി ആരാധകരും എത്തിയിട്ടുണ്ട്. അതിന് സത്യത്തിൽ അതെ എന്ന ഉത്തരമാണ് അഭിലാഷ് നൽകിയിരിക്കുന്നത്.
Discussion about this post