ന്യൂഡൽഹി: ക്ഷേത്ര ഭരണത്തിൽ നിർണായക ചോദ്യവുമായി സുപ്രീംകോടതി. ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ട് നൽകിക്കൂടെ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. ക്ഷേത്രഭരണത്തിൽ സർക്കാർ എന്തിന് ഇടപെടുന്നുവെന്നും സുപ്രീംകോടതി ആരാഞ്ഞു. ആന്ധ്രാപ്രദേശിലെ അഹോബിലം ക്ഷേത്രഭരണവുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ക്ഷേത്ര ഭരണത്തിന് സർക്കാർ നിയമിച്ച എക്‌സിക്യുട്ടീവ് ഓഫീസറുടെ നിയമനം ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരെ ആന്ധ്ര സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്.ഓക എന്നിവരങ്ങിയ ബെഞ്ചാണ് ആന്ധ്ര സർക്കാരിന്റെ ഹർജി പരിഗണിച്ചത്. സർക്കാർ എന്തിനാണ് ക്ഷേത്ര ഭരണത്തിൽ ഇടപെടുന്നത് എന്നായിരുന്നു ആന്ധ്ര സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിരഞ്ജൻ റെഡ്ഡിയോട് സുപ്രീംകോടതി ചോദിച്ചത്.
അഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സർക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ വിധി. മഠത്തിന്റെ അവിഭാജ്യ ഘടകമാണ് ക്ഷേത്രം. മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആയെന്നതിന്റെ പേരിൽ ക്ഷേത്രഭരണത്തിലുള്ള മഠത്തിന്റെ അവകാശം നഷ്ടമായില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ആന്ധ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
Discussion about this post