Thursday, July 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാകിസ്താന് തിരിച്ചടി; സിന്ധു നദീ ജല കരാർ ലംഘിച്ചതിന് ഇന്ത്യ നോട്ടീസ് നൽകി; 90 ദിവസത്തിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാകണം

by Brave India Desk
Jan 27, 2023, 04:24 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്താന് നോട്ടീസ് അയച്ച് ഇന്ത്യ. 1960 ലെ കരാറിൽ പരിഷ്‌കരണം വേണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കരാറിൽ നിലവിലുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ പാകിസ്താൻ വീഴ്ചവരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നോട്ടീസ് നൽകിയത്.

കരാറിലെ നിർദ്ദേശ പ്രകാരം കമ്മീഷണർമാർ മുഖാന്തിരമാണ് നോട്ടീസ് നൽകിയത്. അടുത്ത 90 ദിവസത്തിനുള്ളിൽ ഇന്ത്യയുമായി പാകിസ്താൻ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ 62 വർഷക്കാലമായി പാകിസ്താനിൽ നിന്നും നേരിടേണ്ടിവന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. രാജ്യങ്ങൾ തമ്മിൽ ധാരണയിലായ നിർണായക കരാറിലെ നിയമങ്ങൾ അതേപോലെ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം എന്നാണ് രാജ്യത്തിന്റെ നിലപാട്. എന്നാൽ പാകിസ്താന്റെ ഭാഗത്തു നിന്നും ഇതിന് അനുകൂലമായ അനുഭവങ്ങൾ ഉണ്ടായില്ല. മാത്രമല്ല സിന്ധു നദീജല കരാറിന്റെ വ്യവസ്ഥകളുടെ നഗ്നലംഘനം നടത്തുകയും ചെയ്തുവെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.

Stories you may like

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

കഴിഞ്ഞ അഞ്ച് വർഷക്കാലമായി ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികളായ കിഷൺഗംഗ, റാറ്റിൽ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്നും പാകിസ്താൻ മുഖം തിരിച്ചു നിൽക്കുകയാണ്. നിരവധി തവണ ചർച്ച നടത്താൻ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. 2015 ൽ ഇരു പദ്ധതികളുടെയും സാങ്കേതിക പ്രശ്‌നങ്ങൾ പരിശോധിക്കാൻ നിക്ഷ്പക്ഷ വിദഗ്ധരെ നിയമിക്കണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അടുത്ത വർഷം പിൻവലിക്കുകയായിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട തീരുമാനം ആർബിട്രേഷൻ കോടതിയ്ക്ക് വിട്ടു. എന്നാൽ ഇതിൽ പിന്നീട് തീരുമാനമായില്ല. ഇതിനിടെ ഈ പ്രശ്‌നം അറിഞ്ഞ ലോകബാങ്ക് ഇരു രാജ്യങ്ങളോടും സൗഹൃദപരമായി ചർച്ച ചെയ്ത് പരിഹരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനും പാകിസ്താൻ വഴങ്ങിയില്ല.

2017 മുതൽ 2022 വരെ നടന്ന പെർമനന്റ് ഇൻഡസ് കമ്മീഷനിൽ ഈ പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കാൻ ഇന്ത്യ നിരവധി തവണ മുൻകയ്യെടുത്തിരുന്നു. എന്നാൽ തുടർച്ചയായുള്ള ആവശ്യം പാകിസ്താൻ നിരാകരിക്കുകയായിരുന്നു. ഇതോടെയാണ് കരാറിലെ പരിഷ്‌കരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

1960 ലാണ് സിന്ധു നദീജല കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ഇന്ത്യയിൽ നിന്നു പടിഞ്ഞാറോട്ട് ഒഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളിലെ വെള്ളം ഇരു രാജ്യങ്ങളും തമ്മിൽ പങ്കുവയ്ക്കുന്നതിനുള്ള വ്യവസ്ഥകളാണ് കരാറിൽ ഉൾപ്പെട്ടിട്ടുള്ളത്.

Tags: pakistanindiaIndus Waters Treaty
Share7TweetSendShare

Latest stories from this section

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

ഐഐടി മദ്രാസ് ഡയറക്ടർക്കെതിരായ അധിക്ഷേപം: പ്രിയങ്ക ഗാന്ധിക്കെതിരെ 200-ലേറെ സർവ്വകലാശാലാ മേധാവികളും അധ്യാപകരും രംഗത്ത്

ഐഐടി മദ്രാസ് ഡയറക്ടർക്കെതിരായ അധിക്ഷേപം: പ്രിയങ്ക ഗാന്ധിക്കെതിരെ 200-ലേറെ സർവ്വകലാശാലാ മേധാവികളും അധ്യാപകരും രംഗത്ത്

വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം കഠിനതടവ്! പാർലമെന്റിൽ വൻ നീക്കവുമായി മോദി സർക്കാർ

വന്ദേമാതരം ബിൽ രാജ്യസഭയ്ക്ക് പിന്നാലെ ലോക്‌സഭയിലും പാസായി ; തടസ്സപ്പെടുത്തുകയോ മനഃപൂർവ്വം ആദരിക്കാതിരിക്കുകയോ ചെയ്യുന്നവർക്ക് ഇനി 3 വർഷം വരെ തടവ്

Discussion about this post

Latest News

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

ഐഐടി മദ്രാസ് ഡയറക്ടർക്കെതിരായ അധിക്ഷേപം: പ്രിയങ്ക ഗാന്ധിക്കെതിരെ 200-ലേറെ സർവ്വകലാശാലാ മേധാവികളും അധ്യാപകരും രംഗത്ത്

ഐഐടി മദ്രാസ് ഡയറക്ടർക്കെതിരായ അധിക്ഷേപം: പ്രിയങ്ക ഗാന്ധിക്കെതിരെ 200-ലേറെ സർവ്വകലാശാലാ മേധാവികളും അധ്യാപകരും രംഗത്ത്

വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം കഠിനതടവ്! പാർലമെന്റിൽ വൻ നീക്കവുമായി മോദി സർക്കാർ

വന്ദേമാതരം ബിൽ രാജ്യസഭയ്ക്ക് പിന്നാലെ ലോക്‌സഭയിലും പാസായി ; തടസ്സപ്പെടുത്തുകയോ മനഃപൂർവ്വം ആദരിക്കാതിരിക്കുകയോ ചെയ്യുന്നവർക്ക് ഇനി 3 വർഷം വരെ തടവ്

കോട്ടയത്തെ കൊച്ചു മുറിയിൽ തുടങ്ങി ഇന്ന് ദിവസം 4 ലക്ഷം ചെരിപ്പുകൾ! 😱

കോട്ടയത്തെ കൊച്ചു മുറിയിൽ തുടങ്ങി ഇന്ന് ദിവസം 4 ലക്ഷം ചെരിപ്പുകൾ! 😱

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies