ലണ്ടൻ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ യുകെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത്. ബ്രിട്ടന് നേരെ മിസൈൽ ആക്രമണം നടത്തുമെന്ന് റഷ്യൻ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതായി ബോറിസ് ജോൺസൺ വെളിപ്പെടുത്തി. ‘പുടിൻ വേഴ്‌സസ് ദി വെസ്റ്റ്’ എന്ന പേരിൽ പുറത്തിറക്കിയ മൂന്ന് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയിലാണ് നിർണായക വെളിപ്പെടുത്തൽ.
യുക്രെയ്ൻ ആക്രമണത്തിന് മുൻപാണ് സംഭവം നടന്നത്. ബോറിസ് ജോസണുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ ഭീഷണി മുഴക്കിയത്. ഒരു മിനിറ്റ് കൊണ്ട് ബ്രിട്ടനെ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് പുടിൻ അന്ന് പറഞ്ഞത്. എന്നാൽ പുടിൻ പറഞ്ഞത് താൻ ഭീഷണിയായി കണക്കാക്കിയില്ലെന്നും പകരം യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലൻസ്‌കിയെ പിന്തുണച്ചുകൊണ്ട് താൻ മുന്നോട്ട് പോയെന്നും ജോൺസൺ പറഞ്ഞു.
ഇരു രാജ്യങ്ങളുമായി സന്ധി ചർച്ച നടത്താനായിരുന്നു പുടിന്റെ ശ്രമമെന്ന് ആ സ്വരത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. എന്നാൽ റഷ്യ ആക്രമണം നടത്തിയാൽ കടുത്ത പാശ്ചാത്യ ഉപരോധങ്ങൾ ഉണ്ടാകുമെന്നും നാറ്റോയ്ക്കുള്ള പിന്തുണ വർദ്ധിക്കുമെന്നും ജോൺസൺ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Discussion about this post