കാലടി : കാഞ്ഞൂരിൽ ഭാര്യയെ കൊന്ന് ജാതിത്തോട്ടത്തിൽ തള്ളിയ കേസിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. തമിഴ്‌നാട് തെങ്കാശി സ്വദേശി രത്‌നവല്ലിയെ (35) ആണ് ഭർത്താവ് മഹേഷ് കുമാർ (38) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ഇയാൾ മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം.
രത്‌നവല്ലിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ലൈംഗിക വേഴ്ചയിൽ ഏർപ്പെടുകയായിരുന്നു. മൃതദേഹത്തിൽ നിന്ന് പ്രതിയുടെ ശരീര സ്രവങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തിൽ ലൈംഗിക ബന്ധത്തിന്റെ തെളിവുകൾ ലഭിച്ചിരുന്നു. എന്നാലിത് കൊലപാതകത്തിന് മുൻപാണോ ശേഷമാണോ എന്ന് കണ്ടെത്താനായിരുന്നില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് മൃതദേഹത്തെ അവഹേളിച്ചുവെന്ന് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ മഹേഷിനെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കും.
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി മഹേഷ് കുമാർ കാലടി സ്റ്റേഷനിലെത്തിയിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ്, ഇയാളുടെ വാടക വീട്ടിലെത്തി പരിശോധിക്കുന്നതിനിടെ ജാതി തോട്ടത്തിൽ അർദ്ധനഗ്നമായ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തെങ്കാശിയിലെ യുവാവുമായി രത്‌നവല്ലിക്ക് പ്രണയ ബന്ധമുണ്ടെന്നും അത് തുടരുന്നുണ്ടെന്നും കണ്ടെത്തിയതാണ് കൊലയ്ക്ക് കാരണമെന്ന് മഹേഷ് കുമാർ പോലീസിന് മൊഴി നൽകിയിരുന്നു. കാമുകന്റെ കൂടെ പോകുമെന്ന് രത്‌നവല്ലി പലതവണ പറഞ്ഞതായും മഹേഷ് കുമാർ മൊഴി നൽകിയിട്ടുണ്ട്.
Discussion about this post