ന്യൂഡൽഹി: ഇന്ത്യയുടെ ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന വയനാട് എംപി രാഹുൽ ഗാന്ധിയുടെ കുപ്രചരണങ്ങൾക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ചൈന കൈവശപ്പെടുത്തിയെന്ന് രാഹുൽ പറയുന്ന ഭൂമി അത്രയും 1962 അവർ അധീനതയിലാക്കിയതാണെന്ന് കേന്ദ്രമന്ത്രി തെളിവ് സഹിതം വിശദീകരിച്ചു. നരേന്ദ്രമോദി ചൈനയ്ക്ക 100 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ മണ്ണ് നൽകിയെന്നും പിന്നീട് ചൈന 2000 ചതരുശ്രമീറ്റർ കൂടി സ്വന്തമാക്കിയെന്നുമായിരുന്നു സിനിമാ താരം കമൽ ഹാസനുമായുള്ള ചർച്ചയ്ക്കിടെ രാഹുൽ പറഞ്ഞത്.
1962ൽ നെഹ്രു ഭരിക്കുന്ന സമയത്ത് ചൈന കൈക്കലാക്കിയ ഭൂമിയെക്കുറിച്ചാണ് അവർ പറയുന്നത്. എന്നാൽ അവർ നിങ്ങളോട് സത്യം പറയില്ല. ഇത് ഇന്നലെയാണ് സംഭവിച്ചതെന്ന പ്രതീതി അവർ നിങ്ങൾക്ക് നൽകും. ചിലപ്പോഴൊക്കെ അത്തരക്കാർ തെറ്റായ വാർത്തകളോ വിവരങ്ങളോ മനഃപൂർവം പ്രചരിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയെ സംബന്ധിച്ച എന്തെങ്കിലും അറിയേണ്ടതായിട്ടുണ്ടെങ്കിൽ ചൈനയെ അല്ല, കേന്ദ്രസർക്കാരിനെയോ സൈന്യത്തേയോ ആണ് സമീപിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘എന്തുകൊണ്ടാണ് അവർക്ക് വിശ്വാസമില്ലാത്തത്, എന്തുകൊണ്ടാണ് അവർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്, എന്തുകൊണ്ടാണ് അവർ ചൈന ഭൂമി കൈക്കലാക്കിയതിനെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് എന്ന ചോദ്യങ്ങൾക്ക് ഞാൻ എങ്ങനെ ഉത്തരം നൽകും? കാരണം അവർ ചിലപ്പോൾ ശരിയല്ലെന്ന് അവർക്കറിയാവുന്ന ഇത്തരം വാർത്തകൾ മനഃപൂർവ്വം പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
2017ൽ ഇരു രാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായപ്പോള് ദൂതനുമായി രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ച മന്ത്രി ചൂണ്ടിക്കാട്ടി. തർക്കസമയത്ത് രാഹുൽ ഗാന്ധി ഭൂട്ടാന്റെയും ചൈനയുടേയും അംബാസഡർമാരെ കണ്ടിരുന്നുവെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. എനിക്ക് ഇത്തരം പ്രശ്‌നങ്ങളിലെ സത്യാവസ്ഥ അറിയാൻ ഞാൻ ചൈനീസ് അംബാസഡറുടെ അടുത്തേക്ക് പോകില്ല, മറിച്ച് എന്റെ സൈനിക നേതൃത്വത്തിനെയോ കേന്ദ്ര നേതൃത്വത്തെയോ സമീപിക്കുകയാണ് ചെയ്യുകയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
Discussion about this post