ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഇസ്ലാം നഗറിനെ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. ചരിത്രഗ്രാമത്തിന് അതിന്റെ യഥാർത്ഥ നാമമായ ജഗദീഷ്പൂർ എന്നാണ് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ പുനർനാമകരണം ചെയ്തിരിക്കുന്നത്. പേര് മാറ്റത്തിനോട് ആരും വിയോജിപ്പ് പ്രകടിപ്പിക്കാത്തതിനെ തുടർന്ന് സർക്കാർ തുടർ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. സംസ്ഥാന റവന്യൂ വകുപ്പിന്റെ മദ്ധ്യപ്രദേശ് ഗസറ്റിൽ ഗ്രാമത്തിന്റെ പേര് ഇസ്ലാംനഗർ എന്നതിൽ നിന്ന് ജഗദീഷ്പൂർ എന്നാക്കി മാറ്റുന്നത് അറിയിച്ച് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏകദേശം 308 വർഷം മുൻപ് മുഗൾ ജനറൽ ദോസ്ത് മുഹമ്മദ് ഖാൻ ആണ് ജഗദീഷ്പൂരിനെ ഇസ്ലാം നഗർ എന്നാക്കി മാറ്റിയത്.
ജഗദീഷ്പൂർ ഇസ്ലാം നഗർ ആയതിങ്ങനെ
ഔറംഗസേബിന്റെ സൈന്യത്തിൽ നിന്ന് ഒളിച്ചോടി പിന്നീട് ഒട്ടേറെ കൂട്ടക്കുരുതി ചെയ്തയാളാണ് ദോസ്ത് മുഹമ്മദ് ഖാൻ. അഫ്ഗാനിസ്ഥാനിലെ ഖൈബർ പ്രവശ്യയാണ് ദോസ്ത് മുഹമ്മദ് ഖാന്റെ ജന്മദേശം. 1696 കളിൽ ഇയാൾ ഉത്തർപ്രദേശിലെ ജലാലാബാദിലെത്തി. തുടർന്ന് സ്വന്തം മരുമകനെ കൊന്ന് ഡൽഹിയിലേക്ക് പലായനം ചെയ്തു. അവിടെ വച്ചാണ് മുഗൾ സൈന്യത്തിന്റെ ഭാഗമായത്.
മുഗൾ-മറാത്ത യുദ്ധസമയത്ത്, 1703-ൽ ദോസ്ത് മുഹമ്മദ് മാൾവയിലെത്തി. അവിടെവെച്ച്, പേരിൽ വിദിഷയിലെ രാജാവായിരുന്ന മുഹമ്മദ് ഫാറൂഖിനെ വധിച്ചു. പിന്നാലെ ഇയാൾ മംഗൽഗഢിൽ അഭയം കണ്ടെത്തുകയും രാജാവിനോടും രാജ്ഞിയോടും ഒപ്പം അവിടെയുള്ള കൊട്ടാരത്തിൽ താമസിക്കാനും തുടങ്ങി. രാജാവിന്റെ മരണശേഷം, ദോസ്ത് മുഹമ്മദ്, മംഗൽഗഢ് കൊള്ളയടിച്ചു. പ്രാദേശിക ഭരണാധികാരി താജ് മുഹമ്മദിനെ കബളിപ്പിച്ച ശേഷം, ഇയാൾ ബെറാസിയയെ കൈവശപ്പെടുത്തി.
നൂറ്റാണ്ടുകളായി ജഗദീഷ്പൂർ രജപുത്രരുടെ ഭരണത്തിന് കീഴിലായിരുന്നു. 1715 ൽ ജഗദീഷ്പൂർ കീഴടക്കാൻ ദോസ്ത് മുഹമ്മദ് ഖാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഏത് വിധേനെയും രജപുത്രരെ പരാജയപ്പെടുത്തി ജഗദീഷ്പൂർ കീഴടക്കണമെന്ന ചിന്തയിൽ ദോസ്ത് മുഹമ്മദ് ഖാൻ രജപുത്ര ഭരണാധികാരി ദേവ്‌റ ചൗഹാനെ അത്താഴത്തിന് ക്ഷണിച്ചു. ശത്രുത മറന്ന് അദ്ദേഹം ദോസ്തിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം വിരുന്നിനെത്തി. ആ കാളരാത്രിയിൽ അവിടെ വച്ച് ചതിയിലൂടെ രാജാവിനെയും മറ്റ് അതിഥികളെയും തലയറുത്ത് കൊന്ന് ജഗദീഷ്പൂർ പിടിച്ചെടുത്തു.
ഹലാലിലൂടെ രാജാവിനെയും കൂട്ടരെയും വധിച്ചതോടെ രക്തം അത്താഴവിരുന്ന് സംഘടിപ്പിച്ച നദിയിലൂടെ ഒഴുകാൻ തുടങ്ങി. അങ്ങനെ നദിയിലെ ജലം സിന്ദൂര വർണ്ണമായി മാറി. ഇതോടെ ബെസ് നദി പിന്നീട് ഹലാലി നദി എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. ഭരണം പിടിച്ചെടുത്ത ശേഷം ജഗദീഷ്പൂരിനെ ഇസ്ലാം നഗർ എന്ന് പേര് മാറ്റുകയായിരുന്നു ദോസ്ത് മുഹമ്മദ് ഖാൻ എന്ന ക്രൂരൻ.













Discussion about this post