തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ച് സി.പി.ഐ.എം നേതാക്കൾ രംഗത്തെത്തി. ഇത് ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധമാണെന്നും, ഇതിനു പിന്നിൽ കോൺഗ്രസ്-ബി.ജെ.പി ഗൂഢാലോചനയുണ്ടെന്നുമാണ് നേതാക്കളുടെ വാദം. തിരുവനന്തപുരത്ത് ഇ.ഡി റെയ്ഡിനിടെയുണ്ടായ സംഘർഷങ്ങളെയും ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണങ്ങളെയും തള്ളിപ്പറയാതെ സി.പി.ഐ.എം നേതൃത്വം. അണപ്പൊട്ടി ഒഴുകിയ ജനത്തിന്റെ വികാരമാണ് അവിടെ കണ്ടതെന്നാണ് നേതാക്കളുടെ പക്ഷം.
എം. സ്വരാജിന്റെ അഭിപ്രായത്തിൽ നടന്നത് ആക്രമണമല്ല, മറിച്ച് വലിയ നെറികേടിനെതിരെ ജനങ്ങൾ നടത്തിയ സ്വാഭാവിക പ്രതികരണമാണ്. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല ഇടതുപക്ഷ പ്രവർത്തകർ ആണെന്നാണ്. ഇ.പി. ജയരാജൻ ആകട്ടെ പ്രിയപ്പെട്ട നേതാക്കൾക്കെതിരെ ഇ.ഡി തിരിഞ്ഞാൽ ജനം ക്ഷുഭിതരാകും. ക്ഷുഭിതരായ ജനക്കൂട്ടത്തിനിടയിലേക്ക് കാറുമായി പോയതാണ് പ്രശ്നമായത്. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ഉണ്ടായ ജനരോഷം പോലെയാണിത് എന്നാണ് പറയുന്നത്.
മുൻമന്ത്രി വി. ശിവൻകുട്ടിയുടെ നിഗമനത്തിൽ ഇത് സ്വാഭാവിക പ്രതിഷേധമാണ്. അന്തരീക്ഷം ശാന്തമാകും വരെ ഉദ്യോഗസ്ഥർ കാത്തുനിൽക്കണമായിരുന്നു. പൊലീസിന് വീഴ്ചയുണ്ടായി, പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യാനുള്ള ശ്രമം തെറ്റാണ്. സി.എൻ. മോഹനൻ പറയുന്നത് പ്രകാരം സംഘർഷസാധ്യത വന്നപ്പോൾ പ്രവർത്തകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. ഇ.ഡി കേസുകളിൽ ഭൂരിഭാഗവും സമ്മർദ്ദത്തിന്റെ പുറത്ത് എടുക്കുന്നതാണ്. പിണറായി വിജയനെയും രാഹുൽ ഗാന്ധിയെയും താരതമ്യം ചെയ്യാനാകില്ല.










