തിരുവനന്തപുരം: സാധാരണക്കാരുടെ നടുവൊടിച്ച ജനദ്രോഹ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ന്യായീകരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. നികുതി കൂട്ടാൻ ആകെ പറ്റുന്നത് പെട്രോളും മദ്യവുമാണ്.മദ്യ സെസ് മൂലം 10 രൂപയാണ് ശരാശരി കുപ്പിക്ക് കൂടുന്നത്.സർക്കാരിന് വരുമാനം കൂടുന്ന സ്ഥിതിയില്ലെന്ന് ധനമന്ത്രി പറഞ്ഞു.
കേരളത്തിൽ ഏറ്റവും വലിയ നികുതിയല്ല.1000 രൂപ വരെയുള്ള കുപ്പിക്ക് 20 രൂപയാണ് കൂടുന്നത്.എല്ലാ വർഷവും ഇത് പോലെ കൂട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ മാളുകാർക്കും സാധാരണക്കാരനും ഒരേ നികുതിയാണ് നിലവിലുള്ളത്.അതിലാണ് മാറ്റം വരുത്തിയത്.കഴിഞ്ഞ 5 വർഷക്കാലം ഒന്നും ചെയ്യാനായില്ല.പ്രളയവും കൊറോണ കാരണമായി.പല സ്ഥലത്തും യഥാർത്ഥ വിലയുടെ മൂന്നിലൊന്ന് പോലുമില്ല.2010 ന് ശേഷമാണ് ന്യായവിലയിൽ മാറ്റം വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി,
സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധി കേന്ദ്രം ഏകപക്ഷീയമായി വെട്ടിക്കുറച്ചു.2700 കോടി കുറച്ചു.വലിയ ബുദ്ധിമുട്ടുള്ള സമയത്തും ഒന്നിനും കുറവുവരാതെയുള്ള ബജറ്റാണെന്ന് ധനമന്ത്രി വാദിച്ചു.
Discussion about this post