ചെന്നെെ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം.
കഴിഞ്ഞ ഏതാനും നാളുകളായി വാർദ്ധക്യ സഹജമായ അസുഖങ്ങൾ വാണി ജയറാമിനെ അലട്ടിയിരുന്നു. ഇതിനിടെ ഇന്ന് രാവിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ചയിൽ വാണി ജയറാമിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടർന്നായിരുന്നു മരണൺ എന്നാണ് സൂചന. പരിചാരികയ് ക്കൊപ്പമായിരുന്നു വാണിയുടെ താമസം. രാവിലെ വാതിൽ തുറക്കാത്തതിനെ തുർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. അപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കെെമാറും.
മൂന്ന് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തമിഴ്, മലയാളം, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ പതിനായിരക്കണക്കിന് ഗാനങ്ങൾ ആപലിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിൽ സംഗീത മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
1945 ൽ തമിഴ്‌നാട്ടിലെ വെല്ലൂരിൽ ആയിരുന്നു വാണി ജനിച്ചത്. മാതാവിൽ നിന്നും സംഗീതം അഭ്യസിച്ചിരുന്ന വാണി തന്റെ എട്ടാമത്തെ വയസ്സിലാണ് ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്‌റ്റേഷനിൽ പാടിത്തുടങ്ങി.
വളരെ ചെറുപ്പത്തിൽ തന്നെ സിനിമാ മേഖലയിൽ ചുവടുറപ്പിച്ച വാണി 1971 ൽ പുറത്തിറങ്ങിയ ഗുഡ്ഡി എന്ന ചിത്രത്തിലെ ബോലേ രേ പപ്പി എന്ന ഗാനത്തിലൂടെയായിരുന്നു ശ്രദ്ധേയയായത്. ഈ ഗാനത്തിന് അഞ്ച് പുരസ്‌കാരങ്ങൾ വാണി സ്വന്തമാക്കിയിരുന്നു.സ്വപ്നം എന്ന ചിത്രത്തിലൂടെയാണ് വാണി ജയറാം മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തുന്നത്. ഏതോ ജന്മകൽപനയിൽ, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ഓലഞ്ഞാലിക്കുരുവി, തിരയും തീരവും, മാനത്തെ , എന്നിവയാണ് വാണി ജയറാമിന്റെ പ്രശസ്ത മലയാള ഗാനങ്ങൾ.
Discussion about this post