കൊച്ചി: കൊച്ചിയിൽ രണ്ട് കണ്ടയ്‌നർ പഴകിയ മത്സ്യം പിടികൂടി. ചില്ലറ വിൽപ്പനയ്‌ക്കെത്തിച്ച ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം മരട് നരഗസഭാ ആരോഗ്യവിഭാഗമാണ് പിടിച്ചെടുത്തത്. പുഴുവരിച്ച നിലയിൽ വൈറ്റിലയ്ക്ക് സമീപത്ത് നിന്നാണ് കണ്ടയ്‌നർ പിടികൂടിയത്.
രണ്ട് ദിവസമായി കണ്ടയ്‌നർ ലോറികൾ മരടിൽ റോഡിന്റെ സമീപത്തായി കിടന്നിരുന്നു. ദുർഗന്ധമുയർന്നതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭയെക്കി പരിശോധന നടത്തുകയായിരുന്നു.
ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ളതാണ് വാഹനങ്ങൾ. ലോറിയിൽ നിന്ന് ചെറുവാഹനങ്ങളിലേക്ക് മാറ്റിയാണ് വിൽപ്പന. ഈ പഴകിയ മത്സ്യം ഏറണാകുളത്തിന്റെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്തുവെന്നാന്നും പരാതി ഉയർന്നിട്ടുണ്ട്. ലോറികളുടെ ഡ്രൈവറെയോ ബന്ധപ്പെട്ടവരെയോ കണ്ടെത്തിയിട്ടില്ല. ഇവർ ഒളിവിൽ പോയെന്നാണ് വിവരം.
കണ്ടയ്‌നറുകളിലെ മത്സ്യത്തിന്റെ സാമ്പിൾ പരിശോധനയ്ക്കയച്ചു. മത്സ്യം ഉടൻ തന്നെ നശിപ്പിക്കാൻ തൃപ്പൂണിത്തുറയിലെ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥർ നിർദേശം നൽകി.സംഭവത്തിൽ പോലീസും മരട് നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും തുടർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
Discussion about this post