ബംഗളൂരു: ഏഷ്യയിലെഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്‌റോ ഇന്ത്യ ഷോ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും. എയ്റോ ഷോ ഇന്ത്യയുടെ 14-ാമത് എഡിഷൻ 2023 ഫെബ്രുവരി 13 മുതൽ 17 വരെ യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷനിലാണ് നടക്കുന്നത്.
പരമ്പരാഗതമായി അഞ്ച് ദിവസങ്ങളിലായി നടന്നിരുന്ന ഏഷ്യയിലെ പ്രീമിയർ എയർ ഷോ കഴിഞ്ഞ തവണ മൂന്നു ദിവസത്തേയ്ക്ക് ചുരുക്കിയിരുന്നു. എന്നാൽ 14-ാം പതിപ്പ് അഞ്ച് ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇത്തവണ എല്ലാ ദിവസങ്ങളിലും പൊതുജനങ്ങൾക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമായുള്ള ഡിഫൻസ് പിഎസ്യു ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) പരിപാടി സംഘടിപ്പിക്കുന്നത്.
29 രാജ്യങ്ങളിലെ വ്യോമസേനാ മേധാവികളും 73 സിഇഒമാരും പരിപാടിയിൽ പങ്കെടുക്കും. 98 രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ പരിപാടിയിൽ 32 രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരും പങ്കെടുക്കും. ഇതുകൂടാതെ, 809 പ്രതിരോധ കമ്പനികളും ഈ പ്രോഗ്രാമിൽ സാന്നിദ്ധ്യം അറിയിക്കും.
എൽസിഎ തേജസ്, ഡോർണിയർ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ എന്നിവയും പരിപടിയിൽ അവതരിപ്പിക്കും
Discussion about this post