പാട്‌ന: ഇന്ത്യൻ സൈന്യത്തിൽ മുസ്ലീങ്ങൾക്ക് പ്രത്യേകമായി 30 ശതമാനം സംവരണം നൽകണമെന്ന ആവശ്യവുമായി ജെഡിയു നേതാവ് ഗുലാം റസൂൽ ബാലിവയ്. ബിജെപി തങ്ങളുടെ കുറ്റവും കുറവുകളുമെല്ലാം മറയ്ക്കാൻ വേണ്ടി സൈന്യത്തിന് പിന്നിൽ ഒളിക്കുകയാണെന്നും ഇയാൾ ആരോപിച്ചു.
പുൽവാമ വാർഷിക ദിനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഗുലാം റസൂൽ ഈ ആവശ്യം മുന്നോട്ട് വച്ചത്. ” ബിജെപി അവരുടെ തെറ്റുകൾ മറയ്ക്കാൻ വേണ്ടി സൈന്യത്തിന് പിന്നിൽ ഒളിക്കുകയാണ്. വോട്ടിന് വേണ്ടി സൈനികരെ അവർ ഉപയോഗിച്ചു. സൈന്യത്തിന്റെ ത്യാഗവും ധൈര്യവുമെല്ലാം ബിജെപി ഉപയോഗിക്കുകയാണ്. ബിജെപിക്ക് തെറ്റു പറ്റുമ്പോഴെല്ലാം അവർ സൈന്യത്തിന് പിന്നിൽ അഭയം തേടുകയാണ്. അതുകൊണ്ട് സൈന്യത്തിൽ മുസ്ലീങ്ങൾക്ക് 30 ശതമാനം സംവരണം നൽകണമെന്നും” ഗുലാം റസൂൽ പറയുന്നു.
അതേസമയം ഗുലാം റസൂലിന്റെ പ്രസ്താവന വിവാദമായതോടെ പരാമർശത്തിൽ വിശദീകരണം തേടുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ആളുകൾക്ക് പലതും സംസാരിക്കുന്ന ശീലമുണ്ട്. ഗുലാം റസൂൽ എന്താണ് പറഞ്ഞത് എന്ന് അയാളിൽ നിന്ന് വിശദീകരണം തേടുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
Discussion about this post