ബംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി ഇന്ന് രാവിലെ മുതൽ നടത്തിയ എൻഐഐഎ റെയ്ഡിൽ ഒരാൾ കസ്റ്റഡിയിൽ. പണമിടപാട് സ്ഥാപനം നടത്തുന്ന അശോകൻ എന്നയാളെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് ബാങ്ക് രേഖകളും മറ്റ് സാമ്പത്തിക ഇടപാട് നടത്തിയ രേഖകളും പിടിച്ചെടുത്തുവെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട ആളുകൾക്ക് പണം നൽകുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അശോകനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളെ എൻഐഎ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ആലുവ സെമിനാരിപ്പടിക്കടുത്ത് താമസിക്കുന്ന സീനുമോന്റെ വീട്ടിലും റെയ്ഡ് നടത്തി. നാളെ കൊച്ചി എൻഐഎ ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം നൽകി.
കോയമ്പത്തൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയത്. കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ 60 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 2022 ഒക്ടോബർ 23, 2022 നവംബർ 19 തീയതികളിൽയഥാക്രമം തമിഴ്നാട്ടിലെ കോയമ്പത്തൂരിലും കർണാടകയിലെ മംഗലാപുരത്തും കഴിഞ്ഞ വർഷം നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡുകൾ.
Discussion about this post