തിരുവനന്തപുരം: തന്റെ രോഗം ഭേദപ്പെട്ടതിന്റെ കാരണം പഴങ്കഞ്ഞിയാണെന്ന് ശതകോടീശ്വരൻ. ആഗോള ടെക് കമ്പനിയായ സോഹോയുടെ സിഇഒയും ശതകോടീശ്വരനുമായ ശ്രീധൻ വെമ്പുവാണ് പഴങ്കഞ്ഞിയാണ് തന്റെ രോഗം മാറ്റിയതെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ഈ അവകാശവാദം. ഒരു വർഷമായി പഴങ്കഞ്ഞിയാണ് തന്റെ പ്രഭാത ഭക്ഷണമെന്ന് ശ്രീധർ വെമ്പു പറയുന്നു.
ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്ന തന്റെ രോഗം പഴങ്കഞ്ഞി കുടിക്കാൻ തുടങ്ങിയതോടെ പൂർണമായും ഭേദപ്പെട്ടു. അലർജി പ്രശ്‌നങ്ങളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി പഴങ്കഞ്ഞിയാണ് എന്റെ പ്രഭാതഭക്ഷണം. രോഗം ഇപ്പോൾ പൂർണമായും സുഖപ്പെട്ടു. തന്റെ അനുഭവം ചില രോഗികളെ സഹായിക്കുമെന്നു കരുതിയാണ് ഈ പോസ്റ്റെന്ന് ശ്രീധർ വെമ്പു ട്വീറ്റ് ചെയ്തു.
ചെറുകുടലും വൻകുടലും അടങ്ങുന്ന ഭാഗത്തെ പ്രശ്‌നങ്ങളെയാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം(ഐബിഎസ്) എന്ന് വിശേഷിപ്പിക്കുന്നത്.
ഫോബ്‌സ് പട്ടിക അനുസരിച്ച് 3.75 ബില്യൺ ഡോളറുമായി രാജ്യത്തെ ധനികരിൽ 55ാം സ്ഥാനമാണ് ശ്രീധർ വെമ്പുവിന്. 2021ൽ രാജ്യം അദ്ദേഹത്തെ പത്മിശ്രീ നൽകി ആദരിച്ചു.
Discussion about this post