ന്യൂഡൽഹി: സഹായ സംഘങ്ങൾ (എസ്‌എച്ച്‌ജി) നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഇനി വിപണിയിലെത്തിക്കാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ. കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോയുമായി സഹകരിച്ചാണ് പദ്ധതി നപ്പിലാക്കുന്നത്.
സ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോയുമായി മന്ത്രാലയം ധാരണാപത്രം ഒപ്പുവെച്ചു.ദീൻദയാൽ അന്ത്യോദയയുടെ കീഴിൽ ആയാണ് പദ്ധതി നടപ്പിലാക്കുന്നത്.ബംഗളൂരു ആസ്ഥാനമായുള്ള ഫാഷനിയർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് മിഷോ പ്രവർത്തിക്കുന്നത്.ധാരണാപത്രം ഒപ്പുവെച്ചതിന് ശേഷമായിരുന്നു മന്ത്രി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
2024 ഓടെ 10 കോടി സ്വയം സഹായ സംഘാംഗങ്ങൾ എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. അത് വൈകാതെ കൈവരിക്കാനാകുമെന്ന് കേന്ദ്ര ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി ഗിരിരാജ് സിംഗ് വ്യക്തമാക്കി.
പ്രധാനമന്ത്രി മോദി 2014 മേയിൽ അധികാരമേൽക്കുമ്പോൾ 2.35 കോടി എസ്എച്ച്ജി അംഗങ്ങൾ ആണ് നമുക്ക് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ 9 വർഷത്തിനുള്ളിൽ, ഗ്രാമങ്ങളിലെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സർക്കാർ പ്രവർത്തിച്ചു. കൃത്യമായ ലക്ഷ്യത്തോടെ കേന്ദ്രം പദ്ധതികൾ നടപ്പിലാക്കി. ഇതോടെ എസ്എച്ച്ജി അംഗങ്ങളുടെ എണ്ണം 9 കോടിയിലധികം വർധിച്ചു.
2024 ആകുമ്പോഴേക്കും അംഗങ്ങളുടെ എണ്ണം 100 ദശലക്ഷത്തിലെത്തും ഗിരിരാജ് സിംഗ് പറഞ്ഞു. പ്രാദേശിക ഉൽപന്നങ്ങളുടെ വിൽപ്പനയിലൂടെ ഓരോ സ്ത്രീ ഗുണഭോക്താവും പ്രതിവർഷം ഒരു ലക്ഷം രൂപയെങ്കിലും ലാഭിക്കണം, അതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്ത്രീകൾ കോടിപതികളാകുന്ന സ്വപ്നം വിദൂരമല്ലെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
ഭക്ഷ്യ ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ, കൈത്തറി തുടങ്ങിയവയുടെ ഉൽപ്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗ്രാമീണ എസ്എച്ച്ജി സ്ത്രീകൾ നടത്തുന്ന ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കാൻ എൻആർഎൽഎം നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഗ്രാമവികസന മന്ത്രി പറഞ്ഞു.നിർമ്മാതാക്കളെ വിപണിയുമായി ബന്ധിപ്പിക്കുന്നതിനായി സംസ്ഥാനങ്ങളുടെ നിർദ്ദിഷ്ട റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ജിഎം, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആമസോണിനെയും ഇക്കാര്യത്തിനായി സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദമാക്കി.
Discussion about this post