ന്യൂഡൽഹി : അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാജ്യത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച അന്താരാഷ്ട്ര ഉപജാപകൻ ജോർജ്ജ് സോറോസിന് കോൺഗ്രസുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ പുറത്ത്. ജോർജ്ജ് സോറോസിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് സലിൽ ഷെട്ടി ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം നടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലിബറലിസത്തിന്റെ മറവിൽ ഇസ്ലാമിക മൗലികവാദത്തിനും ദേശീയത വിരുദ്ധതയ്ക്കും പണം നൽകുന്ന പ്രധാന സാമ്പത്തിക ശക്തികളിലൊന്നാണ് സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ.
കൊറോണ മഹാമാരി മൂലം വികസിത രാജ്യങ്ങളിൽ പോലും ചികിൽസാ സൗകര്യങ്ങൾ തകർന്നുകൊണ്ടിരിക്കുമ്പോൾ, ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങൾ മാത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് സലിൽ ഷെട്ടി രംഗത്തെത്തിയിരുന്നു. ഇതിലൂടെ രാജ്യത്തെ അപമാനിക്കാനായിരുന്നു ഷെട്ടിയുടെ ശ്രമം. ”ഈ രാജ്യത്ത് രണ്ട് വൈറസുകളുണ്ട് – ഒന്ന് കൊറോണ വൈറസ്, മറ്റൊന്ന് ജനാധിപത്യ വിരുദ്ധ വൈറസ്. എന്നാൽ വാക്‌സിൻ ഒരാൾക്ക് മാത്രമേയുള്ളൂ, ” എന്നാണ് ഷെട്ടി സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ഇന്ത്യയ്ക്ക് കൊറോണ വെല്ലുവിളിയെ രാജ്യത്തിന് വിജയകരമായി നേരിടാൻ സാധിച്ചു.
സിഎഎ വിരുദ്ധ പ്രതിഷേത്തിനിടെ ഷെട്ടി സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന വീഡിയോയും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.നേരത്തെയും ഇത്തരത്തിൽ രാജ്യവിരുദ്ധത പ്രചരിപ്പിക്കാൻ ഫൗണ്ടേഷന്റെ ഉപയോഗപ്പെടുത്തിയിരുന്നു.
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിലും സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന് പങ്കുണ്ട്. പ്രതിഷേധത്തിന് ആവശ്യമായ ധനസഹായം നൽകിയത് ഈ ഫൗണ്ടേഷന്റെ പേരിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
സോറോസിന്റെ രാജ്യവിരുദ്ധ പ്രസ്താവനകൾക്ക് പിന്നിൽ പ്രതിപക്ഷമാണെന്ന ആരോപണങ്ങളും ഇതിനകം ഉയരുന്നുണ്ട്. രാജ്യത്തിനെതിരെ പ്രവർത്തിക്കാൻ കോൺഗ്രസ് അന്താരാഷ്ട്ര തലത്തിൽ ഗൂഢാലോചനകൾ നടത്തുന്നതിന്റെ തെളിവ് കൂടിയാണിത്.
Discussion about this post