ഇസ്ലാമാബാദ്: ലോകത്തിന് മുന്നിൽ വീണ്ടും നാണം കെട്ട് പാകിസ്താൻ. തുർക്കിയ്ക്ക് നൽകിയ ഭൂകമ്പ സഹായവുമായി ബന്ധപ്പെട്ടാണ് പാക് ഭരണകൂടം വീണ്ടും നാണം കെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം പാകിസ്താനെ പിടിച്ചുകുലുക്കിയ പ്രളത്തിൽ തുർക്കിയിൽ നിന്ന് സഹായമായി ലഭിച്ച സാധനങ്ങളാണ്, അതേ തുർക്കിയിലേക്ക് തന്നെ സഹായമെന്ന പേരിൽ അയച്ചതെന്നാണ് വിവരം. പാക് സേനയുടെ സി 130 വിമാനങ്ങളിൽ തുർക്കിയിൽ പാക് സഹായമെന്ന പേരിൽ എത്തിച്ച സാധനങ്ങൾ തുർക്കിയുടേത് തന്നെയാണെന്നാണ് പാക് മാദ്ധ്യമപ്രവർത്തകരടക്കം ആരോപിക്കുന്നത്.
തുർക്കിയിൽ നിന്ന് അയച്ച സാധനങ്ങളുടെ പാക്കിംഗ് ബോംക്‌സ് മാറ്റിയിട്ടാണ് പാകിസ്താൻ സാധനങ്ങൾ തിരിച്ചയച്ചത്. എന്നാലവർ സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഉള്ളിലുള്ള പെട്ടി മാറ്റിയിരുന്നില്ല. ഈ പെട്ടികളിൽ തുർക്കിയുടെ സ്‌നേഹസമ്മാനം എന്നും പ്രളയദുരിതാശ്വാസം എന്നുമെല്ലാം രേഖപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തിൽ തുർക്കി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയാണെന്ന് പാകിസ്താൻ അവകാശപ്പെടുമ്പോഴാണ് പുതിയ ആരോപണം പാകിസ്താന്റെ നയതന്ത്ര മോഖലയെ പ്രതികോധത്തിലാക്കുന്നതാണ് ഈ കണ്ടെത്തൽ. എന്നാൽ ആരോപണത്തിൽ പാകിസ്താൻ ഇപ്പോഴും പ്രതികരിച്ചിട്ടില്ല.
Discussion about this post