ജാർഖണ്ഡ്: മദ്രസ വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മൗലവിയ്‌ക്കെതിരെ പരാതി പ്രവാഹം. ജാർഖണ്ഡിലെ ഗർവാ ജില്ലയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശിയായ സംറുദ്ദീൻ എന്ന മൗലവി പ്രദേശത്തെ മദ്രസയിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇരകളിൽ ഒരാളുടെ കുടുംബം പരാതിപ്പെട്ടതോടെ ഇയാൾ ഒളിവിൽപ്പോയി.
ജാർഖണ്ഡിലെ ഗർവായിലെ നാഗരുന്തരി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കൊയിണ്ടി എന്ന ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ദാറുൽ ഉലൂം സംസിയ എന്ന മദ്രസയിൽ വർഷങ്ങളോളം മൗലവി സംറുദ്ദീൻ പഠിപ്പിക്കുകയായിരുന്നു. മൗലവിയുടെ അടുത്ത് മതപഠനത്തിനായി 50 ഓളം വിദ്യാർത്ഥികൾ മദ്രസയിൽ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം കുട്ടികളെ മസാജ് ചെയ്യിപ്പിക്കാനെന്ന വ്യാജേന സംറുദ്ദീൻ മുറിയിലേക്ക് ക്ഷണിക്കുകയും പിന്നീട് അവരെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. മൂന്ന് കൊച്ചുകുട്ടികളെ തന്റെ മുറിയിലേക്ക് വിളിപ്പിച്ചു. അവരിൽ രണ്ടുപേരെ മുറിക്ക് പുറത്ത് കാവൽ നിൽക്കാൻ അദ്ദേഹം ആജ്ഞാപിച്ചു. മുറി അകത്തുനിന്നും പൂട്ടിയ ശേഷം മൂന്നാമത്തെ കുട്ടിയോട് മസാജ് ചെയ്യാൻ ആവശ്യപ്പെട്ടു. കുട്ടി അങ്ങനെ ചെയ്യുന്നതിനിടയിൽ സംറുദ്ദീൻ പീഡനത്തിനിരയാക്കുകയായിരുന്നു. സമാനമായ രീതിയിൽ ആറോളം വിദ്യാർത്ഥികളെ ഇയാൾ ലൈംഗിക പീഡനത്തിനിരയാക്കി.
ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി ചെറുത്തുനിൽക്കുകയും തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരോട് പറയുകയും ചെയ്തു. കുട്ടിയുടെ കുടുംബാംഗങ്ങൾ പരാതിയുമായി മദ്രസയിൽ എത്തിയപ്പോൾ മതപണ്ഡിതൻ തന്റെ അനുയായികളോടൊപ്പം ചേർന്ന് കുടുംബാംഗങ്ങളെ മർദിച്ചെന്നാണ് പരാതി.
Discussion about this post