ഓരോ മൂന്നു മണിക്കൂറിനുളളിലും കേരളത്തില്‍ നിന്ന് ഒരു കൗമാരക്കാരിയോ കുട്ടിയോ കാണാതാകുന്നു. പോലീസിന് ലഭിക്കുന്ന പരാതികള്‍ പ്രകാരം കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം 150 പെണ്‍കുട്ടികളെ കാണാതാവുന്നു എന്നാണ് കണക്ക്. കേരളത്തില്‍ നിന്ന് കാണാതാകുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിക്കുന്നതായി സംസ്ഥാന ക്രൈംറിക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
അപ്രത്യക്ഷമാകുന്നവരിലധികവും 20 വയസിന് താഴെയുളളവരാണ്. അഞ്ചുവര്‍ഷത്തിനിടെ കാണാതായത് 808 പെണ്‍കുട്ടികളാണ്. ഇത്തരത്തില്‍ എട്ടുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സ്വന്തം വീട്ടില്‍ നിന്ന് കാണായത് 1331 പെണ്‍കുട്ടികളെയാണ്. പോലീസിന്റെയും ബന്ധുക്കളുടെയും തിരച്ചിലില്‍ കണ്ടെത്തിയത് 35 ശതമാനം പേരെ മാത്രം. ബാക്കിയുള്ളവര്‍ എവിടെയെന്നത് അജ്ഞാതം.
വിദ്യാഭ്യാസത്തിലും സാംസ്കാരിക-ജീവിതനിലവാരത്തിലും, സാമൂഹിക ബോധത്തിലും സാമൂഹികസുരക്ഷിതത്വത്തില് വരെ മുന്നില്‍ നില്ക്കുന്നു എന്നു വീമ്പു പറയുന്ന കേരളത്തിലെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കണക്കുകളാണിത് എന്ന് ഓര്‍ക്കണം.
പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രകാരം ഈ വര്‍ഷം മെയ് വരെ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളെയാണ് കാണാതായത്. ഒരുമാസം പത്തനംതിട്ട ജില്ലയില്‍ മാത്രം 20 പേരെ കാണാതായി. കാണാതാകുന്നവരില്‍ കൂടുതല്‍ പേരും അടൂര്‍ മേഖലകളില്‍ നിന്നുളളവരുമാണ്.
മാതാപിതാക്കളുമായി സ്വതന്ത്രമായി ആശയവിനിമയം നടത്താനും ദൈനംദിന കാര്യങ്ങള്‍ പങ്കുവയ്ക്കാനും അവസരമില്ലാത്ത കുട്ടികളാണ് വീടുവിട്ട് പോകുന്നവരിലധികവും. കുട്ടികളെ കാണാതാവുന്ന കേസുകളും വര്‍ദ്ധിച്ചുവരികയാണ്. മാതാപിതാക്കളില്‍ നിന്നു ലഭിക്കേണ്ട കരുതലും സ്നേഹവും കുട്ടികള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവര്‍ക്കു കൊടുക്കാന്‍ സാധിക്കാത്തതാണ് പലപ്പോഴും മറ്റു ബന്ധങ്ങള്‍ തേടിപ്പോകാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്ന് മനശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കോന്നി ഹയര്‍സെക്കന്‍ഡറിസ്കൂളിലെ മൂന്ന് വിദ്യര്‍ത്ഥികളുടെ തിരോധാനവും ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അവസാനത്തെ ഉദാഹരണമാണ്. എന്തിനാണ് വീട് വിട്ടിറങ്ങിയതെന്ന് ചോദിക്കാനുള്ള അവസരം പോലും നല്‍കാതെ അവര്‍ മരണത്തിന്റെ നിശബ്ദതയിലേക്ക് പോകുകയും ചയ്തു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍ .
Discussion about this post