തിരുവനന്തപുരം : പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയ്ക്ക് ഫലപ്രദമായ ചികിത്സ നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിക്ക് ആശയപരമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മഅദനിക്ക് വിദഗ്ധ ചികിത്സ നൽകാനുള്ള നടപടികൾ കർണാടക സർക്കാരുമായി ചർച്ച ചെയ്ത് സ്വീകരിക്കാമെന്നാണ് പാർട്ടി നിലപാടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുമെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. മതനിരപേക്ഷ ഉള്ളടക്കത്തിൽ വെള്ളംചേർക്കാതെ ആഗോളവത്കരണ-കുത്തകവിരുദ്ധ നിലപാട് സ്വീകരിച്ചാൽ മുസ്ലിംലീഗിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യും. ലീഗിന്റെ നിലവിലെ നയപരിപാടികൾ ഒരിക്കലും അംഗീകരിക്കാനാവില്ല. മതത്തെ അംഗീകരിക്കുമെന്നും സിപിഎം മതനിരാസത്തെ അംഗീകരിക്കില്ലെന്നും എംവി ഗോവിന്ദൻ എടുത്തുപറഞ്ഞു. ലീഗിൽ തന്നെ വർഗീയതയെ അംഗീകരിക്കുന്നവരും എതിർക്കുന്നവരുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗ് വിട്ടാൽ യുഡിഎഫിന് നിലനിൽക്കാൻ സാധിക്കില്ല. പിന്നെ രാഹുൽ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കാനും സാധിക്കില്ലെന്ന് എംവി ഗോവിന്ദൻ തുറന്നടിച്ചു.
Discussion about this post