കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തൽ. മരിച്ചയാൾക്ക് ഉൾപ്പെടെ സഹായ ധനം അനുവദിച്ച് നൽകിയതായാണ് പുതിയ കണ്ടെത്തൽ. എറണാകുളം വടക്കൻ പറവൂർ സ്വദേശി എം.പി. മുരളിയുടെ പേരിലാണ് 35000 രൂപയ്ക്ക് ഉത്തരവായത്. എന്നാൽ മുരളി മരിക്കുന്നതിന് മുൻപാണ് അപേക്ഷിച്ചത് എന്നും പണം തങ്ങൾ കൈപ്പറ്റിയിട്ടില്ലെന്നും കുടുംബം പറഞ്ഞു. ഇതോടെ തട്ടിപ്പിനേക്കുറിച്ച് വിജിലൻസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഡിസംബർ 29 നാണ് വൃക്ക രോഗത്തെത്തുടർന്ന് മുരളി മരിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിൽ നിന്നുളള സഹായധനത്തിനായി അക്ഷയ വഴി അപേക്ഷിച്ചത് ഡിസംബർ 30 നാണ്. അതായത് മരണം സംഭവിച്ച് അടുത്ത ദിവസം. റവന്യൂ ഉദ്യോഗസ്ഥർ നൽകിയ ശുപാർശ പ്രകാരമാണ് മരിച്ച മുരളിയ്ക്ക് 35000 രൂപ സഹായ ധനം അനുവദിച്ച് ഉത്തരവായത്.
എന്നാൽ മുരളി മരിക്കുന്നതിന് മുൻപാണ് അപേക്ഷ നൽകിയതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് കുടുംബം അവകാശപ്പെടുന്നത്.
അപ്പോൾ മുരളിയുടെ മരണ ശേഷം ആരാണ് അപേക്ഷിച്ചത് എന്ന സംശയത്തിലാണ് വിജിലൻസ്. മരിച്ചയാൾക്ക് പണം അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നും വിജിലൻസ് പരിശോധിക്കുന്നുണ്ട്.













Discussion about this post