കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വെറ്റിനറി ഡോക്ടർ വിജിലൻസിന്റെ പിടിയിൽ. കോട്ടയം പനച്ചിക്കാട് സർക്കാർ മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ജിഷ കെ.ജെയിംസാണ് പിടിയിലായത്.
എരുമയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിന് ഉടമയിൽ നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വനിതാ ഡോക്ടർ പിടിയിലായത്. വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഗർഭപാത്രത്തിലെ മുഴ നീക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ രണ്ട് ഡോക്ടർമാർ പിടിയിൽ. ഗൈനക്കോളജി ഡോക്ടർ പ്രദീപ് വർഗീസ് കോശി, അനസ്‌തേഷ്യ ഡോക്ടർ വീണാ വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. പാവറട്ടി പൂവത്തൂർ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ ഭാര്യയുടെ ഗർഭപാത്രത്തിലെ മുഴ നീക്കുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
Discussion about this post