കണ്ണൂർ ; ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. ജന്മി കുടിയാൻ പോരാട്ടം നടന്ന തില്ലങ്കേരിയിൽ ഇപ്പോൾ പുതിയ പോരാട്ടമാണ് നടക്കുന്നത് എന്നാണ് സിദ്ധിഖ് പറഞ്ഞത്. കൊന്നവരും കൊല്ലിച്ചവരും തമ്മിലുള്ള പോരാട്ടമാണിതെന്നും ഷുഹൈബ് വധക്കേസിൽ 11 പ്രതികളും സിപിഎം ക്വട്ടേഷൻ സംഘമാണെന്നും എംഎൽഎ പറഞ്ഞു. പുതിയ വെളിപ്പെടുത്തൽ അനുസരിച്ചാണ് ഷുഹൈബ് കേസിൽ അടിയന്തിര പ്രമേയത്തിന് അനുമതി തേടുന്നതെന്ന് ടി സിദ്ധിഖ് കൂട്ടിച്ചേർത്തു.
ആകാശ് തില്ലങ്കേരിയും ഷുഹൈബുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധം മാത്രമായിരുന്നു. ഷുഹൈബ് വധക്കേസ് പ്രതികൾ വിഐപി ക്വട്ടേഷൻ സംഘങ്ങളാണ്. എന്നെ കൊണ്ട് പാർട്ടി ചെയ്യിച്ചതെന്ന് പ്രതി പറയുന്നു. ഇതിലും വലിയ തെളിവ് വേണോ എന്നും സിദ്ധിഖ് ചോദിച്ചു.
ആകാശ് തില്ലങ്കേരി സിപിഎമ്മിന്റെ മടിയിലാണ്. അല്ലെങ്കിൽ എന്തിനാണ് പേരുകേട്ട അഭിഭാഷകരെ ലക്ഷങ്ങൾ മുടക്കി കൊണ്ടുവന്നത് എന്നും എംഎൽഎ ചോദിച്ചു. കൊലപാതകത്തിലെ ഒന്നം പ്രതിയുടെ വെളിപ്പെടുത്താലിന്റെ സാഹചര്യത്തിൽ തുടർ അന്വേഷണം വേണമെന്ന് ടി സിദ്ധിഖ് ആവശ്യപ്പെട്ടു.
കണ്ണൂർ ജയിലിൽ വച്ച് 6 മണിക്കൂർ ആണ് ആകാശ് കാമുകിയുമായി സല്ലപിച്ചത്. ഇതിന് ആഭ്യന്തര വകുപ്പ് സൗകര്യം ചെയ്തുവെന്നും എംഎൽഎ ആരോപിച്ചു.













Discussion about this post