കൊച്ചി: മലബാർ കലാപത്തിന്റെ യഥാർത്ഥ ചരിത്രം തുറന്നു കാട്ടുന്ന രാമസിംഹന്റെ പുഴ മുതൽ പുഴ വരെ എന്ന സിനിമ കണ്ട് കണ്ഠമിടറി ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർവി ബാബു. നിരാലംബരായ ഹൈന്ദവ സഹോദരന്മാരുടെ വംശഹത്യയുടെ കഥ വെള്ളിത്തിരയിൽ കണ്ടിറിങ്ങിയ അദ്ദേഹം പ്രതികരിക്കാൻ വാക്കുകൾ കിട്ടാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു. വികാരഅധീനനായാണ് അദ്ദേഹം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്.
നിരാലംബരായ ഹിന്ദു സഹോദരന്മാരെ നിഷ്‌ക്കരുണം വെട്ടിവീഴ്ത്തിയതിന്റെ ശരിയായ ചരിത്രമാണ് സിനിമ വരച്ചു കാട്ടിയത്. യഥാർത്ഥ ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണെന്ന് ആർവി ബാബു പറഞ്ഞു. പുഴ മുതൽ പുഴ വരെ എന്ന സിനിമ വിനോദത്തിനുള്ളതല്ല. സിനിമ കണ്ട് ചിരിക്കാനാവില്ല. തങ്ങളെന്തിനാണ് കൊല്ലപ്പെടുന്നത് എന്ന് തിരിച്ചറിയാതെ കൊല്ലപ്പെട്ട, മതം മാറ്റപ്പെട്ട ഒരു ജനതയുടെ വംശഹത്യയുടെ ചരിത്രമാണ്. ചില രാഷാട്രീയ നേതാക്കളും ചരിത്ര നേതാക്കന്മാരും എങ്ങനെയാണ് ഒരു ചരിത്രത്തെ തമസ്‌ക്കരിച്ചത് അതിനെ പൊളിച്ചു കാണിക്കുകയും നൂറു വർഷം മുൻപത്തെ നമ്മുടെ നാട്ടിലെ ചരിത്രത്തെ തുറന്നു കാട്ടുന്ന സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രം അറിയണമെന്ന് ആഗ്രഹിക്കുന്നവർക്ക് സിനിമ കാണാം. പുഴ മുതൽ പുഴ വരെ കണ്ട് ചിരിക്കാനോ ആഹ്ലാദിക്കാനോ കഴിയില്ല. ഒരു ജനതയുടെ നോവുകളുടെ, അവർ നേരിട്ട ദുരന്തമെന്തായിരുന്നു എന്നത് സിനിമയിലൂടെ മനസിലാവും. ഭീരുവായ വംശവെറിയൻ വാരിയം കുന്നനെ മഹാനായും ധീരനായും ചിത്രീകരിക്കുന്ന ഇടത്- ജിഹാദി ചരിത്രകാരന്മാരുടെ പൊള്ളത്തരം തുറന്നു കാണിക്കുന്ന സിനിമയാണ്. വാരിയം കുന്നൻ ആരായിരുന്നു എന്നതിനെ കൃത്യമായി വരച്ചുകാട്ടുന്ന സിനിമ. എങ്ങനെയാണ് നിരപരാധികളെ കൊന്നൊടുക്കുന്നത്, അവരുടെ സ്വത്തുക്കൾ കൈയ്യടക്കുന്നത്, എത്ര കണ്ട് ഭീരുവായിരുന്നു വാരിയം കുന്നൻ, എന്നതെല്ലാം സിനിമയിൽ കാണാം. വാരിയം കുന്നന്റെ ഭീരുത്വം തുറന്ന് കാണിക്കുന്ന പച്ചയായ സിനിമയായെന്ന് അദ്ദേഹം വ്യക്തമാക്കി.
രാമസിംഹൻ സിനമ എടുക്കാൻ കാണിച്ചത് ധീരമായ പ്രവർത്തിയാണ്. ഇത്തരം വിഷയങ്ങൾ പൊതുവായി ചർച്ച ചെയ്യാൻ മടികാണിക്കുന്ന ഈ കാലത്ത് പുഴ മുതൽ പുഴ വരെ എന്ന സിനിമ എടുക്കാൻ കാണിച്ച ധൈര്യത്തോട് കലാപത്തിനിരയാക്കപ്പെട്ടവരുടെ പിൻതലമുറ കടപ്പെട്ടിരിക്കുന്നു. ബലിമൃഗങ്ങളാക്കപ്പെട്ട ഒരു സമൂഹത്തിന്റെ ഓർമ്മകൾക്ക് നൽകുന്ന ബലിച്ചോറാണ് പുഴ മുതൽ പുഴ വരെ. ഇരകളാക്കപ്പെട്ടവരും ഹൈന്ദവ സമൂഹവും രാമസിംഹനോട് കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post