Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അറിയാതെ നിങ്ങൾ ഉറങ്ങിപ്പോകാറുണ്ടോ ? ശ്രദ്ധിക്കണം , ജോയന്നയെ പോലെ ആകരുത് ; 22 മണിക്കൂർ ഉറങ്ങുന്ന സ്ലീപ്പിംഗ് ബ്യൂട്ടി

ജോയന്ന കോക്‌സ് എന്ന മുപ്പത്തെട്ടുകാരി ഉണര്‍ന്നിരിക്കാന്‍ കഷ്ടപ്പെടുകയാണ്. വളരെ അപൂര്‍വ്വമായ ഒരസുഖമാണ് അവരുടെ ഈ അവസ്ഥയ്ക്ക് കാരണം. ഇക്കാരണം കൊണ്ട് ശരിക്കുമുള്ള സ്ലീപ്പിംഗ് ബ്യൂട്ടിയാണ് താനെന്ന് ജോയന്ന പറയുന്നു

by Brave India Desk
Mar 3, 2023, 10:24 pm IST
in News, Health, Lifestyle
Share on FacebookTweetWhatsAppTelegram

സ്ലീപ്പിംഗ് ബ്യൂട്ടിയുടെ കഥ കേട്ടിട്ടില്ലേ, ശാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നൂറ് വര്‍ഷം ഉറങ്ങിപ്പോയ രാജകുമാരി. അത് വെറുമൊരു കഥയാണെങ്കില്‍ ശരിക്കുമുള്ള സ്ലീപ്പിംഗ് ബ്യൂട്ടി താനാണെന്ന് പറയുകയാണ് യുകെയിലെ ഒരു വനിത. ദിവസം 22 മണിക്കൂര്‍ വരെയാണ് ഇവര്‍ ഉറങ്ങുന്നത്. ഇവര്‍ക്ക് വേറൊരു പണിയുമില്ലേ എന്ന് കളിയാക്കരുത്. ഈ ദിവസം മുഴുവനുമുള്ള ഉറക്കം ഒരു രോഗമാണ്.

ജോയന്ന കോക്‌സ് എന്ന മുപ്പത്തെട്ടുകാരി, ഒരിക്കല്‍ ഉറങ്ങിയിട്ട് എഴുന്നേറ്റത് നാല് ദിവസം കഴിഞ്ഞിട്ടാണ് എന്ന് പറഞ്ഞാല്‍ ആ ഉറക്കത്തിന്റെ ഭീകരത ഊഹിക്കാനാകും. ഇഡിയോപതിക് ഹൈപ്പര്‍സോമ്‌നിയ എന്നാണ് ജോയന്നയുടെ അസുഖത്തിന്റെ പേര്. വര്‍ഷങ്ങളോളം ഈ അവസ്ഥയുമായി കഴിയുകയും അതിന്റെ പേരില്‍ ഒരുപാട് പേരുദോഷങ്ങള്‍ കേള്‍ക്കുകയും ചെയ്തതിന് ശേഷമാണ് ഇത് വെറും തകരാറല്ല, ഒരു അസുഖമാണെന്ന് തിരിച്ചറിയുന്നത്. പകല്‍ അമിതമായി ഉറങ്ങുക, അല്ലെങ്കില്‍ ഉറക്കം തോന്നുകയെന്നതാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം. ഈ അസുഖമുള്ളവര്‍ക്ക് ഉണര്‍ന്നിരിക്കാന്‍് ഏറെ കഷ്ടപ്പെടേണ്ടതായി വരുന്നു. അതുമൂലം അസ്വസ്ഥതകളും മാനസിക പിരിമുറുക്കവും അനുഭവിക്കേണ്ടതായി വരുന്നു. ഒരിക്കലും വിശ്രമിച്ചതായുള്ള തോന്നല്‍ ഉണ്ടാകില്ല എന്നതാണ് ഈ അസുഖം നല്‍കുന്ന മറ്റൊരു ബുദ്ധിമുട്ട്. അതുകൊണ്ടുതന്നെ ദിവസത്തില്‍ 18-22 മണിക്കൂര്‍ വരെയൊക്കെ ഉറങ്ങേണ്ടി വരും.

Stories you may like

ആറുമാസത്തിനപ്പുറം ആയുസ്സില്ല”; മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തിരുച്ചെന്തൂർ എംഎൽഎ

ഭാരതത്തെ ലക്ഷ്യമിട്ട് അൽ-ഖ്വൊയ്ദ ഭീകരർ; ബംഗ്ലാദേശ് ആസ്ഥാനമായുള്ള ‘എബിടി’യുടെ നീക്കങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

ഇതൊരു അസുഖമാണെന്ന് തിരിച്ചറിയപ്പെടുന്നതിന് മുമ്പ് സ്ഥലകാലബോധമില്ലാതെ ഉറങ്ങുന്ന അവസ്ഥയിലായിരുന്നു ജോയന്ന. ഒരിിക്കല്‍ രാത്രി ഒരു ക്ലബ്ബില്‍ പാര്‍ട്ടിക്ക് പോയപ്പോഴും മറ്റൊരു ദിവസം കാറോടിക്കുമ്പോഴും ജോയന്ന ഉറങ്ങിപ്പോയി. രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ ജോയന്നയ്ക്ക് ഉറക്കം കാരണം ഒരിക്കല്‍ അവരോടൊപ്പമുള്ള അവധിക്കാല യാത്ര പോലും ഉപേക്ഷിക്കേണ്ടതായി വന്നു. വിമാനത്തില്‍ കിടന്നുറങ്ങിപ്പോയ ജോയന്നയ്ക്ക് എഴുന്നേല്‍ക്കാന്‍ കഴിയാതെ വന്നതാണ് അന്ന് പണിയായത്. എപ്പോഴാണ് ഉറങ്ങുക എന്ന് പറയാന്‍ പറ്റാത്തതിനാല്‍ വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന പ്രോട്ടീന്‍ ഷെയ്ക്കുകളും റെഡി മീല്‍സുകളും കഴിച്ചാണ് ഇവര്‍ ജീവിക്കുന്നത്.

ശ്രമപ്പെട്ട് ഉണര്‍ന്നിരിക്കുന്നതിനിടയില്‍ ചില വിഭ്രമ ചിന്തകളും ജോയന്നയ്ക്ക് ഉണ്ടാകാറുണ്ട്. നൂറുകണക്കിന് എട്ടുകാലികള്‍ തന്റെ കിടക്കയിലൂടെ ഇഴയുന്നത് പോലെ തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. ഒരിക്കല്‍ രാവും പകലുമറിയാതെ, ഭക്ഷണം പോലും കഴിക്കാതെ നാലുദിവസം തുടര്‍ച്ചയായി ഉറങ്ങിയപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്ന് ആശുപത്രിയില്‍ കിടക്കേണ്ടതായും വന്നു.

2017ലാണ് ജോയന്നയ്ക്ക് ആദ്യമായി ഈ ഉറക്കപ്രശ്‌നം അനുഭവപ്പെടുന്നത്. പകല്‍സമയത്ത് വല്ലാത്ത ക്ഷീണം തോന്നുകയായിരുന്നു തുടക്കം. സ്വന്തമായി ഒരു ക്ലീനിംഗ് കമ്പനി നടത്തുകയായിരുന്നു അന്നവര്‍. ഉറക്കവും ക്ഷീണവും വില്ലനായോടെ ജോലി ചെയ്യുക ബുദ്ധിമുട്ടായി. വണ്ടിയോടിക്കുന്നതിനിടയിലും ഉറങ്ങിപ്പോകാന്‍ തുടങ്ങിയതോടെ ഡ്രൈവിംഗും ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടുള്ള കുറേ വര്‍ഷങ്ങള്‍ ഇതിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ ജോയന്ന കയറാത്ത ആശുപത്രികളില്ല. നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടയില്‍ ഉറക്കം കൂടുതല്‍ വഷളാകുകയും ചെയ്തു. 2019ല്‍ ജോയന്ന ജോലി ഉപേക്ഷിച്ചു. 2021ല്‍ ഒരു സ്ലീപ് ക്ലിനിക് സന്ദര്‍ശിച്ചതോടെയാണ് ഇത് അപൂര്‍വ്വം പേര്‍ക്ക് മാത്രം വരുന്ന ഇഡിയോപതിക് ഹൈപ്പര്‍സോമ്‌നിയ ആണെന്ന് കണ്ടെത്തിയത്.

അസുഖം കണ്ടെത്തിയെങ്കിലും തന്റെ ഉറക്കപ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ ഇതുവരെ ജോയന്നയ്ക്ക് സാധിച്ചിട്ടില്ല. ഏഴുവര്‍ഷത്തോളമായി അവര്‍ ഈ അസുഖവുമായി മല്ലിട്ട് ജീവിക്കുന്നു. പതിനെട്ടും ഇരുപതും വയസ്സുള്ള മക്കള്‍ ഇപ്പോള്‍ അവര്‍ക്കൊപ്പമല്ല താമസിക്കുന്നത്. എങ്കിലും അമ്മയുടെ അവസ്ഥ ശരിക്കും അറിയുന്നത് കൊണ്ട് ഇടയ്ക്കിടയ്ക്ക് വീട്ടിലെത്തി ഉറങ്ങിക്കിടക്കുന്ന അമ്മയെ വിളിച്ചുണര്‍ത്തി ഭക്ഷണം നല്‍കാനും മറ്റ് കാര്യങ്ങള്‍ക്കും ഇവര്‍ സഹായിക്കാറുണ്ട്. അതിരാവിലെ രണ്ടുമണിക്കൊക്കെയാണ് ജോയന്ന അല്‍പ്പമൊന്ന് ഉഷാറാകുന്നത്. അപ്പോള്‍ തന്റെ നായക്കുട്ടികളുമായി അവര്‍ നടക്കാനിറങ്ങും. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ താന്‍ ഏറ്റവുമധികം നേരം ഉണര്‍ന്നിരുന്നത് 12 മണിക്കൂര്‍ ആണെന്ന് ജോയന്ന പറയുന്നു. ജോലി ചെയ്യാനോ, വണ്ടി ഓടിക്കാനോ എന്തെങ്കിലും പ്ലാനിംഗുകള്‍ നടത്താനോ എന്തിന് ഒരു പങ്കാളിക്കൊപ്പം ജീവിക്കാനോ കഴിയാത്ത അവസ്ഥ അതിഭീകരമാണെന്ന് അവര്‍ പറയുന്നു. ചിലപ്പോഴൊക്കെ തന്റെ ഈ ഉറക്കം കാരണം മടിച്ചിയെന്ന വിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറയുന്നു. എന്നെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കാത്തിരിക്കുകയാണ് അവര്‍.

Tags: Joanna CoxSleeping BeautyReal-life Sleeping beauty
Share1TweetSendShare

Latest stories from this section

യുഎസ് ഉപരോധ ഇളവ് അവസാനിച്ചാലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും ; നിലപാട് ഔദ്യോഗികമായി വ്യക്തമാക്കി ഇന്ത്യ

യുഎസ് ഉപരോധ ഇളവ് അവസാനിച്ചാലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും ; നിലപാട് ഔദ്യോഗികമായി വ്യക്തമാക്കി ഇന്ത്യ

വിശപ്പും ഉറക്കവുമില്ലാത്ത രാത്രികൾ; മനുഷ്യനെ യന്ത്രമാക്കുന്ന ജിഹാദി ഡ്രഗ്, ഇന്ത്യയിൽ ആദ്യമായി പിടി വീഴുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

വിശപ്പും ഉറക്കവുമില്ലാത്ത രാത്രികൾ; മനുഷ്യനെ യന്ത്രമാക്കുന്ന ജിഹാദി ഡ്രഗ്, ഇന്ത്യയിൽ ആദ്യമായി പിടി വീഴുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

Discussion about this post

Latest News

ആറുമാസത്തിനപ്പുറം ആയുസ്സില്ല”; മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തിരുച്ചെന്തൂർ എംഎൽഎ

ആറുമാസത്തിനപ്പുറം ആയുസ്സില്ല”; മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തിരുച്ചെന്തൂർ എംഎൽഎ

ഭാരതത്തെ ലക്ഷ്യമിട്ട് അൽ-ഖ്വൊയ്ദ ഭീകരർ; ബംഗ്ലാദേശ് ആസ്ഥാനമായുള്ള ‘എബിടി’യുടെ നീക്കങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

ഭാരതത്തെ ലക്ഷ്യമിട്ട് അൽ-ഖ്വൊയ്ദ ഭീകരർ; ബംഗ്ലാദേശ് ആസ്ഥാനമായുള്ള ‘എബിടി’യുടെ നീക്കങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

യുഎസ് ഉപരോധ ഇളവ് അവസാനിച്ചാലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും ; നിലപാട് ഔദ്യോഗികമായി വ്യക്തമാക്കി ഇന്ത്യ

യുഎസ് ഉപരോധ ഇളവ് അവസാനിച്ചാലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും ; നിലപാട് ഔദ്യോഗികമായി വ്യക്തമാക്കി ഇന്ത്യ

വിശപ്പും ഉറക്കവുമില്ലാത്ത രാത്രികൾ; മനുഷ്യനെ യന്ത്രമാക്കുന്ന ജിഹാദി ഡ്രഗ്, ഇന്ത്യയിൽ ആദ്യമായി പിടി വീഴുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

വിശപ്പും ഉറക്കവുമില്ലാത്ത രാത്രികൾ; മനുഷ്യനെ യന്ത്രമാക്കുന്ന ജിഹാദി ഡ്രഗ്, ഇന്ത്യയിൽ ആദ്യമായി പിടി വീഴുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies