തൃശ്ശൂർ: കുട്ടനെല്ലൂരിൽ കാർ ഷോറുമിൽ വൻ തീപിടിത്തം. വാഹനങ്ങൾ കത്തി നശിച്ചു. അഗ്നിശമനാ യൂണിറ്റ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ നിന്നും പുക ഉയരുന്നതായി സുരക്ഷാ ജീവനക്കാരാണ് ആദ്യം കണ്ടത്. ഉടനെ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ആറ് യൂണിറ്റ് ഫയർഫോഴ്‌സ് ആണ് സ്ഥലത്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
സർവ്വീസ് സെന്ററിന്റെ ഭാഗത്ത് നിന്നാണ് ആദ്യം തീ ഉയർന്നത്. പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പുക ഉയരുന്നത് സുരക്ഷാ ജീവനക്കാർ ഉടൻ കണ്ടതിനാൽ ഭൂരിഭാഗം വാഹനങ്ങളും സർവ്വീസ് സെന്ററിൽ നിന്നും മാറ്റിയിരുന്നു. അതേ സമയം സർവ്വീസ് സെന്റർ പൂർണമായും കത്തി നശിച്ചു.
തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം ആയത് എന്നാണ് പ്രാഥമിക വിവരം. തീപ്പൊരി നിലത്ത് വീണുകിടക്കുന്ന ഓയിലുമായി സമ്പർക്കത്തിൽ വന്നതാണ് വലിയ അഗ്നിബാധയ്ക്ക് കാരണം ആയത്. ഇത് തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചു. എത്ര വാഹനങ്ങൾ തീ പിടിത്തത്തിൽ കത്തി നശിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കടയുടമ പ്രതികരിച്ചു.
Discussion about this post