കണ്ണൂർ: ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെ അൽ ഖ്വയ്ദ മുൻ തലവൻ ഒസാമ ബിൻലാദനോട് ഉപമിച്ച് സിപിഎം കണ്ണൂർ സെക്രട്ടറി എംവി ജയരാജൻ.വ്യാജവാർത്താ വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സി.പി.എം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എം.വി ജയരാജന്റെ പരാമർശം
‘ഒസാമ ബിൻ ലാദൻ എന്ന് കേട്ടിട്ടേ ഉള്ളൂ. നൗഫൽ ബിൻ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫൽ ബിൻ ലാദൻ എന്ന് വിളിക്കണോ, ബിൻ എന്ന് പറയുന്നത് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ചറിയാനാണ്. യൂസഫിന്റെ മകനാണ് നൗഫൽ എന്നത് തിരിച്ചറിയാനാണ് ബിൻ എന്ന് ചേർക്കുന്നത്. മിസ്റ്റർ നൗഫൽ, താങ്കളുടെ പിതാവിന് പോലും ഉൾക്കൊള്ളനാകുമോ ഈ നടപടി’ എന്നായിരുന്നു എം.വി.ജയരാജന്റെ പരാമർശം.
കാള പെറ്റു എന്ന് കേട്ടപ്പോൾ കയറെടുക്കുന്ന ശീലമുള്ളവരുടെ കൂട്ടത്തിലാണ് എൻ കെ പ്രേമചന്ദ്രൻ എംപിയെന്നും അദേഹം പറഞ്ഞു. എംവി ജയരാജന്റെ പ്രസ്താവന വിവാദമായതോടെ പേരിനെ ചൊല്ലി ആരെയെങ്കിലും ആക്ഷേപിക്കുന്ന നിലപാട് പാർട്ടിക്കില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.













Discussion about this post