ലഖ്നൗ: ഉത്തർ പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യ സേന മലപ്പുറത്ത് നിന്നും അറസ്റ്റു ചെയ്ത പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് കമാൻഡർ കെ.പി.കമാലിന് ജാമ്യമില്ല. ഇയാളെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഇയാളെ എൻ ഐ എ പ്രത്യേക കോടതിക്കു മുന്നിൽ ഹാജരാക്കിയിരുന്നു.
കമാലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനായി യുപി പൊലീസ് പിന്നീട് കോടതിയിൽ അപേക്ഷ നൽകും. ഇന്ത്യൻ ശിക്ഷാ നിയമം 153എ, 295എ, 120ബി, യുഎപിഎയിലെ 17,18 വകുപ്പുകൾ, ഐടി നിയമത്തിലെ 65, 72 എന്നീ വകുപ്പുകൾ എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
സിദ്ദീഖ് കാപ്പന്റെ ഹത്രാസ് യാത്രയുടെ സൂത്രധാരനായിരുന്നു കമാൽ എന്നാണ് വിവരം. കലാപ ആസൂത്രണത്തിനായി ഇയാൾ കേരളത്തിൽ രഹസ്യയോഗം സംഘടിപ്പിച്ചെന്നാണ് റിപ്പോർട്ട്. 2020 സെപ്തംബറിലാണ് രഹസ്യയോഗം സംഘടിപ്പിച്ചത്.
സിദ്ദീഖ് കാപ്പൻ പിടിയിലായതിന് പിന്നാലെ കമാൽ ഒളിവിൽ പോയിരുന്നു. നേരത്തെ ഇയാളെ പിടികൂടുന്നതിന് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Discussion about this post