ലക്‌നൗ : വീടും സർക്കാർ ജോലിയും വാഗാദാനം ചെയ്ത് യുവാവിനെ നിർബന്ധിത മതപരിവർത്തനം ചെയ്ത മദ്രസ പുരോഹിതനെതിരെ കേസ്. ഉത്തർപ്രദേശിലെ അമ്രോഹയിലാണ് സംഭവം. തുഫൈൽ ഖാൻ എന്ന മദ്രസ പുരോഹിതനാണ് ചന്ദ്ര ശേഖർ യാദവിനെ മതപരിവർത്തനത്തിന് ഇരയാക്കിയത്. എന്നാൽ വഞ്ചന തിരിച്ചറിഞ്ഞതോടെ ചന്ദ്ര ശേഖർ സനാതന ധർമ്മത്തിലേക്ക് തിരിച്ചെത്തി.
മതപരിവർത്തനത്തിലൂടെ ചന്ദ്ര ശേഖറിനെ മുഹമ്മദ് ഹിലാലാക്കി മാറ്റാനാണ് ശ്രമം നടന്നത്. മുസ്ലീം മതം സ്വീകരിച്ചാൽ ഡൽഹിയിൽ വീടും സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിരുന്നു. അതിനായി പുതിയ ആധാർ കാർഡ് ഉൾപ്പെടെ തയ്യാറാക്കിയിരുന്നു. തുടർന്ന് ഇയാളെ അബോധാവസ്ഥയിലാക്കി സുന്നത്ത് നടത്തുകയും മദ്രസയിലെത്തിച്ച് നമാസ് പഠിപ്പിക്കുകയും ചെയ്തു. മുസ്ലീം മതം സ്വീകരിച്ചാൽ തന്റെ സഹോദരിയെ വിവാഹം ചെയ്തു നൽകാമെന്നും മദ്രസ പുരോഹിതൻ വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് വ്യക്തമായതോടെ ചന്ദ്ര ശേഖർ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് ഇയാൾ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. മൗലാനയ്ക്കും ഭാര്യയ്ക്കുമെതിരെ ഇയാൾ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അമ്രോഹ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post