കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയം പരിഗണിച്ചപ്പോൾ കോടതിയിൽ നേരിട്ട് എത്താത്തതിന് എറണാകുളം കളക്ടറെ വിമർശിച്ച് ഹൈക്കോടതി. ഓൺലൈനായാണ് കളക്ടർ ഹാജരായത്. എന്നാൽ ഇത് കുട്ടിക്കളിയല്ല എന്ന് കോടതി പറഞ്ഞു. ബ്രഹ്മപുരത്ത് ആധുനിക നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കാൻ കൊച്ചി നഗരസഭ നൽകിയ കരാറും കഴിഞ്ഞ 7 വർഷം ഇതിനായി ചിലവാക്കിയ പണത്തിന്റെ കണക്കും ഹാജരാക്കാൻ കോർപറേഷന് സെക്രട്ടറിയ്ക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നുവെന്നും, സെക്ടർ ഒന്നിൽ ഇന്ന് രാവിലെ വീണ്ടും തീ ഉണ്ടായെന്നും കളക്ടർ കോടതിയെ അറിയിച്ചു. എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്‌സ്) പ്രകാരം മലനീകരണം കുറഞ്ഞിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
ബ്രഹ്മപുരം പ്ലാൻറിൻറെ പ്രവർത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കരാർ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും.
Discussion about this post