ന്യൂഡൽഹി: സ്മാർട്ട്‌ഫോണുകളിലെ പ്രീ ഇൻസ്റ്റാൾഡ് ആപ്പുകൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉയർത്തുന്നതായി കേന്ദ്രസർക്കാർ കണ്ടെത്തൽ. പ്രീ ഇൻസ്റ്റാൾഡ് ആപ്പുകൾ നീക്കം ചെയ്യുന്നതിന് ഉപയോക്താവിന് അവസരം നൽകുന്ന തരത്തിൽ മാറ്റം വരുത്തണമെന്ന് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളോട് കേന്ദ്രം ആവശ്യപ്പെട്ടേക്കും. ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റുകൾ നിർബന്ധമായി സ്‌ക്രീനിങ്ങിന് വിധേയമാക്കണം എന്നതടക്കമുള്ള നിർദേശങ്ങൾ പുതിയ സുരക്ഷാ ചട്ടത്തിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.
നിലവിൽ ഫോണുകളിൽ അൺ ഇൻസ്റ്റാൾ ചെയ്യാൻ കഴിയാത്ത തരത്തിലുള്ള പ്രീ ഇൻസ്റ്റാളായി വരുന്നത്. ഉദാഹരണത്തിന് ഷവോമിയിൽ ആപ്പ് സ്റ്റോറായി ഗേറ്റ് ആപ്പ്‌സ്,സാംസങ്ങിന്റെ പേയ്‌മെന്റ് ആപ്പായ പേ മിനി. ആപ്പിളിൽ ബ്രൗസറായ സഫാരി ഫോണിൽ നേരത്തെ ഇന്ഡസ്റ്റാൾ ചെയ്തിട്ടുള്ളതാണ്. പുതിയ നിയമം അനുസരിച്ച് സ്മാർട്ട്‌ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തുവരുന്ന എല്ലാ ആപ്പുകളും അൺ ഇൻസ്റ്റാൾ ചെയ്യാനുള്ള സൗകര്യം കമ്പനികൾ ഒരുക്കേണ്ടി വരും കൂടാതെ പുതിയ പുതിയ സ്മാർട്ട് ഫോൺ മോഡലുകളെല്ലാം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ഏജൻസി അധികാരപ്പെടുത്തുന്ന ഒരു ഏജൻസി പരിശോധിക്കുകയും ചെയ്യും.
സുരക്ഷ കണക്കിലെടുത്താണ് കേന്ദ്രസർക്കാർ നടപടികൾ കടുപ്പിക്കാൻ ഒരുങ്ങുന്നത്. ചാരപ്രവൃത്തി, ഡേറ്റയുടെ ദുരുപയോഗം എന്നിവ തടയുന്നതിനാണ് പുതിയ നടപടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
പ്രീ ഇൻസ്റ്റാൾഡ് ആപ്പുകൾ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നാണ് സർക്കാർ വിലയിരുത്തൽ. ചൈന പോലെയുള്ള രാജ്യങ്ങൾ ഈ ദൗർബല്യം മുതലെടുക്കുന്ന സാഹചര്യം ഉണ്ടാവരുത്. ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നും സർക്കാർ വ്യക്തമാക്കുന്നു.
Discussion about this post