മലപ്പുറം; സ്ത്രീ വിദ്യാഭ്യാസത്തിന് എതിരാണെന്നാരോപിച്ച് ചിലർ കരിവാരിത്തേക്കാൻ ശ്രമിക്കുന്നുവെന്ന് സമസ്ത നേതാവ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയെ ചിലർ മോശമായി അധിക്ഷേപിക്കുകയാണ്. സമസ്ത സ്ത്രീ വിദ്യാഭ്യാസത്തിന് എതിരല്ല. അങ്ങനെയാണെങ്കിൽ പെൺകുട്ടികൾക്ക് മാത്രമായുള്ള കോഴ്സുകൾ സമസ്ത നടത്തില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.
ഫത്വ കൊടുക്കാൻ സമസ്തയെ ആരും ഉപദേശിക്കണ്ടെന്നും മഹാന്മാർ സ്ഥാപിച്ച സംഘടനയാണ് സമസ്തയെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന രീതിയിലുള്ള താറടിക്കലാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്തയെയും പണ്ഡിതരെയും അധിക്ഷേപിക്കുന്നവരെ അംഗീകരിക്കാനാകില്ല. അവർ തിരുത്താൻ തയ്യാറാകാത്ത കാലത്തോളം സമസ്ത അംഗീകരിക്കില്ല. സമസ്തയെ താറടിക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകാനാകില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
Discussion about this post