തിരുവനന്തപുരം : കേരള സന്ദർശനത്തിന് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ലക്ഷദ്വീപിലേക്ക് തിരിക്കും. ഇതിന് മുന്നോടിയായി രാഷ്ട്രപതി കുടുംബാംഗങ്ങളോടൊപ്പം കന്യാകുമാരി സന്ദർശിക്കും.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു രാവിലെ 8.25ന് ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് പോകും. വിവേകാനന്ദ സ്മാരകം സന്ദർശിക്കും. 11.25നു തിരുവനന്തപുരത്ത് മടങ്ങിയെത്തി ഉച്ചഭക്ഷണത്തിന് ശേഷം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 1.35 നാണ് ലക്ഷദ്വീപിലേക്ക് തിരിക്കുക. ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം 21ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി ഡൽഹിയിലേക്ക് മടങ്ങും.
അതേസമയം രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹയാത്ത് റീജൻസി ഹോട്ടലിൽ വെച്ച് വിരുന്ന് നൽകി. ഇന്നലെ രാത്രി ഏഴരയ്ക്കായിരുന്നു വിരുന്ന്. ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യമാർക്കൊപ്പമാണ് എത്തിയത്.
സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, ജി.ആർ.അനിൽ, വീണാ ജോർജ്, അഹമ്മദ് ദേവർകോവിൽ, എം.ബി.രാജേഷ്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.
Discussion about this post