ദാദ്രി: ബിഹാറിലെ ജനവിധി കൊല്ലപ്പെട്ട തന്റെ പിതാവിന് ലഭിച്ച ആദരാഞ്ജലിയാണെന്ന് ദാദ്രിയില്‍ ബീഫ് സൂക്ഷിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖിന്റെ മകന് സര്‍താജ് അഖ്ലാഖ്. വര്‍ഗീയ ശക്തികള്‍ക്കെതിരെ ജനങ്ങള്‍ ഒരുമിച്ചു. വെറുപ്പിന്റെ രാഷ്ട്രീയത്തിന് രാജ്യത്ത് സ്ഥാനമില്ലെന്ന് വ്യക്തമായെന്ന് വ്യോമസേനാ ഉദ്യോഗസ്ഥനായ അദ്ദേഹം പറഞ്ഞു.
മതത്തിന്റെ പേരില്‍ അക്രമം നടത്തിയതുകൊണ്ട് ഒന്നും നേടാന്‍ കഴിയില്ലെന്ന് എല്ലാവരും മനസിലാക്കണം. അധികാരത്തിനുവേണ്ടി രാജ്യത്തെ ഭിന്നിപ്പിക്കരുതെന്നാണ് എല്ലാ നേതാക്കളോടും തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും സര്‍ത്താജ് പറഞ്ഞു.
ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം ആശ്വാസം നല്‍കുന്നതാണെന്ന് അദ്ദേഹത്തിന്റെ അയല്‍വാസികള്‍ പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയം ബിഹാറിലും ഉത്തര്‍പ്രദേശിലും വിലപ്പോവില്ലെന്ന് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യക്തമായതായി ഗ്രാമവാസികള്‍ അഭിപ്രായപ്പെട്ടു. ഗ്രാമത്തില്‍ ഇതുവരെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അഖ്ലാഖിന്റെ കുടുംബത്തിനുനേരെ ഉണ്ടായ ആക്രമണം മനസാക്ഷിയെ ഉലച്ചുവെന്നും ഗ്രാമവാസിയായ ഭൂപ് സിങ് പറഞ്ഞു. ദാദ്രി സംഭവത്തിനുശേഷം അഖ്ലാഖിന്റെ കുടുംബം മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റിയിരുന്നു
ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗര്‍ ജില്ലയിലെ ദാദ്രിയില്‍ പശുവിറച്ചി സൂക്ഷിച്ചെന്നാരോപിച്ച് മദ്ധ്യവയസ്കനായ മുഹമ്മദ് അഖ്ലക്കിനെ ഒരു കൂട്ടം ആളുകള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ പത്ത് പ്രതികളില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post