ചണ്ഡീഗഡ്: പഞ്ചാബിൽ ചുഴലിക്കാറ്റ്. വീശിയടിച്ച കാറ്റിൽ അൻപതോളം വീടുകൾ തകർന്നു. ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് നാല് മണിയോടെ ഫാസിൽക്ക ജില്ലയിലെ ബക്കൈൻവാല ഗ്രാമത്തിലാണ് ചുഴലിക്കാറ്റ് ഉണ്ടായത്. സംഭവം പ്രദേശവാസികളിൽ വലിയ പരിഭ്രാന്തിയുണ്ടാക്കി.
വീടിന് പുറത്തു കൃഷിയിടത്തിലുമായി വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു പ്രദേശവാസികൾ. ഇതിനിടെയാണ് കാറ്റനുഭവപ്പെട്ടത്. പെട്ടെന്ന് അന്തരീക്ഷം മാറിയതോടെ ആളുകൾ ഭയന്ന് വീടിനുള്ളിലേക്കും പോകുകയായിരുന്നു. അപ്പോഴാണ് കാറ്റ് വീശിയത്. പാകിസ്താൻ ഭാഗത്തേയ്ക്ക് ആണ് കാറ്റ് സഞ്ചരിച്ചത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.
ശക്തമായ കാറ്റിൽ വീടുകളുടെ മേൽക്കൂരകൾ ഇളകി മാറി. പലർക്കും ദേഹത്ത് മേൽക്കൂരയുടെ ഭാഗങ്ങൾ വീണാണ് പരിക്കേറ്റത്. അന്തരീക്ഷം ശാന്തമായ ഉടനെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.
അതേസമയം ചുഴലിക്കാറ്റിൽ വ്യാപകമായ കൃഷി നാശമാണ് ഉണ്ടായത്. പല പാടങ്ങളിലും വിളവെടുക്കാൻ സമയമായിരുന്നു. ഈ സമയത്തുണ്ടായ വ്യാപകമായി വിള നശിക്കുന്നതിന് കാരണമായി. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത് എന്നാണ് കർഷകർ പറയുന്നത്. ചുഴലിക്കാറ്റിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചാബിൽ ശക്തമായ മഴയായിരുന്നു ഈ കാറ്റിന്റെ സ്വാധീന ഫലമായാണ് മഴയും ഇടിമിന്നലും അനുഭവപ്പെട്ടത് എന്നാണ് സൂചന.
Discussion about this post