തൃശ്ശൂർ: അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിന് വിട ചൊല്ലി നടൻ ഇന്നസെന്റിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇരിങ്ങാലക്കുടയിലെ വീടിന് സമീപത്തെ സെന്റ് തോമസ് കത്രീഡൽ പള്ളിയിൽ രാവിലെ 11 മണിയോടെയായിരുന്നു സംസ്‌കാരം. പ്രിയ നടനെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് എത്തിയത്.
രാവിലെ വീട്ടിൽ സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷമാണ് മൃതദേഹം പളളിയിലേക്ക് കൊണ്ടുപോയത്. ഇവിടെ സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. മന്ത്രി ചിഞ്ചു റാണിയുൾപ്പെടെയുള്ളവർ ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ പള്ളിയിൽ എത്തിയിരുന്നു. മാതാപിതാക്കൾക്കൊപ്പമാണ് ഇന്നസെന്റിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.
ഞായറാഴ്ച രാത്രി 10.30യോടെയായിരുന്നു ഇന്നസെന്റ് അന്തരിച്ചത്. കൊറോണയെ തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ചികിത്സയ്ക്കിടെ ഉണ്ടായ ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചത്. ഈ മാസം ആദ്യ വാരം ആയിരുന്നു അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നസെന്റ് ആരോഗ്യം വീണ്ടെടുത്തിരുന്നു. എന്നാൽ പിന്നീട് ആരോഗ്യനില വീണ്ടും മോശമാവുകയായിരന്നു,
Discussion about this post