ന്യൂഡൽഹി : കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ ജമ്മു കശ്മീരിൽ ഉണ്ടായത് വലിയ മാറ്റങ്ങളാണെന്ന് പാകിസ്താനി യൂട്യൂബർമാർ. ജമ്മു കശ്മീർ സന്ദർശനത്തിന് പിന്നാലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര ഭരണ പ്രദേശത്ത് ഉണ്ടായ വികസങ്ങളെക്കുറിച്ച് പാകിസ്താനി യൂട്യൂബർമാർ പ്രകീർത്തിച്ചത്. മുസാമിൽ ഷെയ്ഖ് അനം ഷെയ്ഖ് എന്നിവരാണ് തങ്ങളുടെ അനുഭവം പങ്കുവെച്ചത്.
നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് ഇന്ത്യക്കാരുടെ ജീവിത ശൈലി വളരെയധികം മെച്ചപ്പെട്ടിരിക്കുകയാണ്. ഇത് പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് വെല്ലുവിളിയാണെന്നും യൂട്യൂബർമാർ പറയുന്നു. ഇന്ത്യയിൽ നമുക്ക് കൃഷിയും വിളകളുമെല്ലാം കാണാം. എന്നാൽ പാകിസ്താനിൽ എല്ലാം തരിശായി കിടക്കുകയാണ്. ഇവിടെ പാകിസ്താനിൽ വെള്ളം വാങ്ങാൻ പോലും പണം നൽകണമെന്നാണ് ആളുകൾ പറയുന്നത്. അവർക്ക് സർക്കാരിൽ നിന്ന് ഒരിളവും ലഭിക്കുന്നില്ലെന്നും അനം ഷെയ്ഖ് പറഞ്ഞു.
തങ്ങളുടെ ബന്ധുക്കൾ ഇന്ത്യയിൽ സുഖമായി കഴിയുന്നുണ്ട് എന്നാണ് പാക് അധീന കശ്മീരിലെ ജനങ്ങൾ പറയുന്നത്. 2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ വികസനക്കുതിപ്പിലാണ്. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ളവർക്കും ഈ വികസനം കാണാൻ സാധിക്കുന്നുണ്ടെന്നും മിസാമിൽ ഷെയ്ഖ് പറയുന്നു.
മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം അതിർത്തിയിൽ വെടിവെയ്പ്പ് കുറഞ്ഞിരിക്കുകയാണെന്ന് പാകിസ്താനിലെ ആളുകൾ അഭിപ്രായപ്പെടുന്നു. മൊബൈൽ ടവറുകൾ, സ്‌കൂളുകൾ, സർവ്വകലാശാലകൾ, എന്നിവയും ഇന്ത്യയിൽ സമാധാനത്തോടെ കളിക്കുന്ന കുട്ടികളെയും കണ്ട് പാകിസ്താനിലെ ജനങ്ങൾ കരയുകയാണെന്നാണ് യൂട്യൂബർമാർ പറയുന്നത്.
Discussion about this post