തിരുവനന്തപുരം: കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന് നാളെ തലസ്ഥാനത്ത് തിരി തെളിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടകോത്സവം ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുത്ത ഒൻപത് നാടകങ്ങളാണ് മേളയിൽ അവതരിപ്പിക്കുക.
ആറ് ദിവസം നീണ്ടു നിൽക്കുന്ന നാടകോത്സവത്തിന് ആണ് തലസ്ഥാനത്ത് തുടക്കമാകുന്നത്. നാളെ ആരംഭിക്കുന്ന പരിപാടി ഏപ്രിൽ നാലിന് അവസാനിക്കും. കേരള സർവ്വകലാശാല പാളയം സെനറ്റ് ക്യാമ്പസിൽ മൂന്നു വേദികളിലായാണ് നാടകോത്സവം.
ഇതിനൊപ്പം ഇതോടൊപ്പം പുസ്തകമേള, പ്രശസ്ത വ്യക്തികളുടെ പ്രഭാഷണങ്ങൾ, പൊതു സമ്മേളനം എന്നിവയും ഉണ്ടാകും.മളയുടെ ഭാഗമായി നടക്കുന്ന മുരളി സ്മൃതിയിൽ മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല എം എൽ എ പ്രഭാഷണം നടത്തും. മലയാളി സ്ത്രീ : പൊതുയിടങ്ങൾ ആവിഷ്‌കാരങ്ങൾ എന്ന വിഷയത്തിൽ നാടക പ്രവർത്തകയും നടിയുമായ സജിത മഠത്തിൽ പ്രഭാഷണം നടത്തും. സർക്കസ് തിയ്യറ്റർ എന്ന വിഷയത്തിൽ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോ. അഭിലാഷ് പിള്ള പ്രഭാഷണം അവതരിപ്പിക്കും.
മുരളിയും നാട്യഗൃഹവും എന്ന വിഷയത്തിൽ നാട്യഗൃഹത്തിന്റെ രക്ഷാധികാരിയും നാടക പ്രവർത്തകനുമായ പ്രൊഫ. അലിയാർ പ്രഭാഷണം നടത്തും
അശോക് ശശി സംവിധാനം ചെയ്ത ഇതിഹാസം, കെ ആർ രമേശ് സംവിധാനം ചെയ്ത ആർട്ടിക്, സൂര്യ കൃഷ്ണ മൂർത്തി സംവിധാനം ചെയ്ത പ്രേമലേഖനം, അരുൺ ലാൽ സംവിധാനം ചെയ്ത ദ വില്ലന്മാർ, മാർത്താണ്ഡന്റെ സ്വപ്നങ്ങൾ, ഹസിം അമരവിള സംവിധാനം ചെയ്ത സോവിയറ്റ് സ്റ്റേഷൻ കടവ്, അർജുൻ ഗോപാൽ സംവിധാനം ചെയ്ത സിംഹാരവം ഘോരാരവം, അമൽ രാജും ജോസ് പി റാഫേലും ചേർന്ന് ഒരുക്കിയ തോമ കറിയ കറിയ തോമ, ശ്രീജിത്ത് രമണൻ സംവിധാനം ചെയ്ത തീണ്ടാരിപ്പച്ച എന്നീ നാടകങ്ങൾ ആണ് അരങ്ങിലെത്തുന്നത്. മന്ത്രിമാരായ സജി ചെറിയാൻ, അഡ്വ.ജി ആർ അനിൽ എന്നിവരും നാടകോത്സവത്തിൽ പങ്കുകൊള്ളും.
Discussion about this post