അഹമ്മദാബാദ്: ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് പോസ്റ്റർ പതിപ്പിച്ച പ്രതികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരാണ് അറസ്റ്റിലായത്. അഹമ്മദാബാദ് പോലീസാണ് പ്രതികളെ പിടികൂടിയത്.
‘മോദിയെ നീക്കം ചെയ്യൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം എഴുതിയ പോസ്റ്ററുകളാണ് ഇവർ പൊതുസ്ഥലങ്ങളിൽ പതിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഇതെല്ലാം പോലീസ് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രതികൾക്കായി അന്വേഷണം നടത്തുകയായിരുന്നു. പ്രദേശവാസികളായ നട്ട്വാർഭായി പോപട്ട്ഭായി, ജതിൻഭായ് ചന്ദ്രകാന്ത്ഭായി പട്ടേൽ, കുൽദീപ് ഭട്ട്, ബിപിൻ ശർമ്മ, അജയ് ചൗഹാൻ, അരവിന്ദ് ചൗഹാൻ, ജീവൻഭായ് മഹേശ്വരി, പരേഷ് വാസുദേവഭായ് തുൽസിയ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇവരെല്ലാം ആംആദ്മി പാർട്ടി പ്രവർത്തകരാണെന്നാണ് സൂചന.
നേരത്തെ പ്രധാനമന്ത്രിയ്‌ക്കെതിരെ ഡൽഹിയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ പോലീസ് 6 പേരെ അറസ്റ്റ് ചെയ്യുകയും, 100 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അഹമ്മദാബാദിലും സമാന സംഭവം ഉണ്ടാകുന്നത്.
Discussion about this post