കൊളംബോ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 39 ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്ക. അലൂത്ഗമ പോലീസാണ് തട്ടിപ്പ് സംഘത്തെ വലയിലാക്കിയത്. വിവിധ രാജ്യങ്ങളിലെ ആളുകളുടെ അക്കൗണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. ഇന്റർനെറ്റിലൂടെ മാസങ്ങളായി ഇവർ ആളുകളെ കബളിപ്പിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
അലൂത്ഗമയിലെ ഒരു ടൂറിസ്റ്റ് റിസോർട്ടിലാണ് സംഘം താമസിച്ചിരുന്നത്. നിരവധി എംബസികൾ വഴി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.പ്രതികളിൽ നിന്ന് നിരവധി സ്മാർട്ട്‌ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി അലൂത്ഗമയിലെ പോലീസ് വ്യക്തമാക്കി. വാട്‌സ്ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും സന്ദേശം അയച്ചാണ് ഇവർ ആളുകളെ കുടുക്കുന്നത്. ആകർഷകമായ ഓഫറുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അടുത്തൂടി തട്ടിപ്പിനിരയാക്കുന്നതാണ് സംഘത്തിന്റെ തന്ത്രം.
കഴിഞ്ഞ ദിവസം ഓൺലൈൻ തട്ടിപ്പ് നടത്തിവരികയായിരുന്ന ഒമ്പത് ചൈനക്കാരെയും 10 നേപ്പാളി പൗരന്മാരെയും നേപ്പാൾ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post